വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത കേസ്;വഴക്ക് പറഞ്ഞുവെന്നത് ആത്മഹത്യാപ്രേരണയല്ല

വഴക്കുപറയുന്നത് വലിയ ദുരന്തമായി തീരുമെന്ന് ഒരു സാധാരണക്കാരനു സങ്കല്‍പിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

author-image
Sneha SB
New Update
DEATH SC

ന്യൂഡല്‍ഹി :  വഴക്കു പറഞ്ഞത് ആത്മഹത്യയ്ക്കുള്ള പ്രേരണയാകില്ലെന്നു സുപ്രീം കോടതി. വഴക്കു പറഞ്ഞതിനെ തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ സ്‌കൂളിന്റെയും ഹോസ്റ്റലിന്റെയും ചുമതലയുണ്ടായിരുന്ന ജീവനക്കാരനെകുറ്റവിമുക്തനാക്കിക്കൊണ്ടാണു നിരീക്ഷണം.മറ്റൊരു വിദ്യാര്‍ഥി നല്‍കിയ പരാതിയെ തുടര്‍ന്നാണു വഴക്കു പറഞ്ഞത്. ആ പരാതിയില്‍ സ്വീകരിച്ച ഏറ്റവും കുറഞ്ഞ ശിക്ഷയാണിത്. വഴക്കുപറയുന്നത് വലിയ ദുരന്തമായി തീരുമെന്ന് ഒരു സാധാരണക്കാരനു സങ്കല്‍പിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി നേരത്തേ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

 

suicide case suicide