ഇരുന്നൂറോളംയുവതികളെപീഡിപ്പിച്ചകേസിൽ 9 പ്രതികൾക്കുംമരണംവരെതടവ്. 2026 നും 2019 നുംഇടയിൽഇരുന്നൂറോളംയുവതികളെ ഭീഷണിപ്പെടുത്തിബലാത്സംഗംചെയ്ത്നഗ്നചിത്രങ്ങൾപ്രചരിപ്പിച്ചകേസിലാണ്പ്രതികൾക്ക്എതിരെകോടതിവിധിപറഞ്ഞത്. കോയമ്പത്തൂരിലെമഹിളാകോടതിയാണ്വിധിപറഞ്ഞത്. ഡോക്ടർമാർ, കോളേജ്അധ്യാപകർ, വിദ്യാർഥികൾതുടങ്ങിനിരവധിയുവതികളാണ്പ്രതികളുടെപീഡനത്തിന്ഇരയായത്. തമിഴ്നാട്ടിൽഏറെകോളിളക്കംസൃഷ്‌ടിച്ചകേസാണിത്.
ഇവർതട്ടിക്കൊണ്ടുപോയിബലാത്സംഗംചെയ്ത 19 കാരിയായകോളജ്വിദ്യാർത്ഥിനിതനിക്കുനേരിട്ടഅതിക്രമംവീട്ടുകാരോട്തുറന്ന്പറഞ്ഞതിലൂടെയാണ്ഇത്രയുംവലിയഅതിക്രമത്തിന്റെകഥപുറം ലോകംഅറിയുന്നത്. കുട്ടിയുടെ വീട്ടുകാർപോലീസിൽപരാതിനൽകി. നാല്ദിവസംമുൻപ്നാലുപേർചേർന്ന്ഓടുന്നകാറിൽവച്ച്തന്നെപീഡിപ്പിച്ചെന്നുംഅതിന്റെദൃശ്യങ്ങൾഅവർമൊബൈലിൽപകർത്തിയെന്നുംപെൺകുട്ടിപൊലീസിന്മൊഴിനൽകി. പെണ്കുട്ടിയുടെസ്വർണമാലയുംഇവർകവർന്നിരുന്നു. പെൺകുട്ടിയുടെമൊഴിയുടെഅടിസ്ഥാനത്തിൽപോലീസ്നടത്തിയഅന്വേഷണത്തിൽപ്രതികളുടെലാപ്ടോപ്പ്പരിശോധിച്ചപ്പോഴാണ്നിരവധിയുവതികളുടെനഗ്നചിത്രങ്ങൾപ്രതികൾസൂക്ഷിച്ചിരുന്നെന്നുംഅതുപയോഗിച്ച്ഭീഷണിപ്പെടുത്തിപ്രതികൾയുവതികളെചൂഷണംചെയ്തിരുന്നുഎന്നുംവ്യക്തമാകുന്നത്. എന്നാൽമിക്ക യുവതികളുംഇവർക്കെതിരെപരാതിനൽകാൻവിസമ്മതിച്ചിരുന്നു .
സർക്കാർ അഭിഭാഷകൻ 50-ലധികം സാക്ഷികളെയും 200-ലധികം രേഖകളും 400 ഡിജിറ്റൽ തെളിവുകളും ഹാജരാക്കി. എട്ട് അതിജീവിതമാർ കോടതിക്ക് മുന്നിൽ മൊഴി നൽകാൻ ഹാജരായി. പ്രതികൾ തങ്ങളുടെ പ്രായവും മാതാപിതാക്കളുടെ വാർധക്യവും ചൂണ്ടിക്കാട്ടി ദയ ആവശ്യപ്പെട്ടെങ്കിലും സ്ത്രീകൾക്കെതിരായ കൊടുംകുറ്റകൃത്യങ്ങൾ ഉൾപ്പെട്ട വളരെ അപൂർവമായ കേസാണിതെന്ന് വാദിച്ച പ്രോസിക്യൂഷൻ പരമാവധി ശിക്ഷ ആവശ്യപ്പെട്ടു.
മദ്രാസ് ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് കോയമ്പത്തൂർ കോടതി സമുച്ചയത്തിൽ പ്രത്യേക കോടതി രൂപവത്കരിച്ചാണ് വിചാരണ തുടങ്ങിയത്. ഇരകളുടെയും സാക്ഷികളുടെയും സ്വകാര്യതയും സുരക്ഷയും മാനിച്ചായിരുന്നു നടപടികൾ.2023 ഫെബ്രുവരി 14-നാണ് വിചാരണ ആരംഭിച്ചത് . പലപ്പോഴും വീഡിയോ കോൺഫെറൻസ്വഴിയാണ്വാദംകേട്ടിരുന്നത്.