തമിഴ്‌നാട്ടില്‍ കാര്‍തടഞ്ഞുനിര്‍ത്തി ഗുണ്ടയെ വെട്ടിക്കൊന്നു

ജോണും ഭാര്യ ശരണ്യയും കാറില്‍ സേലത്തുനിന്ന് തിരുപ്പൂരിലേക്ക് കാറില്‍ വരികയായിരുന്നു. ഇവരെ രണ്ട് കാറിലായി പിന്തുടര്‍ന്ന മറ്റൊരു സംഘം നസിയനൂരില്‍ വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ജോണിനെ പുറത്തിറക്കി വെട്ടുകയായിരുന്നു.

author-image
Biju
New Update
af

ഈറോഡ്: കുപ്രസിദ്ധ ഗുണ്ടയെ പട്ടാപ്പകല്‍ നടുറോട്ടില്‍ വെട്ടിക്കൊന്നു. നിരവധി കേസുകളില്‍ പ്രതിയായ ജോണ്‍ എന്നറിയപ്പെടുന്ന ചാണക്യനാണ് (35) കൊല്ലപ്പെട്ടത്. സേലം-കോയമ്പത്തൂര്‍ ഹൈവേയില്‍ ഈറോഡിനടുത്ത നസിയനൂരില്‍ വെച്ച് ഒരു സംഘം വാഹനം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു.

ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ജോണും ഭാര്യ ശരണ്യയും കാറില്‍ സേലത്തുനിന്ന് തിരുപ്പൂരിലേക്ക് കാറില്‍ വരികയായിരുന്നു. ഇവരെ രണ്ട് കാറിലായി പിന്തുടര്‍ന്ന മറ്റൊരു സംഘം നസിയനൂരില്‍ വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ജോണിനെ പുറത്തിറക്കി വെട്ടുകയായിരുന്നു. മാരകമായി പരിക്കേറ്റ ജോണ്‍ സ്ഥലത്തുതന്നെ മരിച്ചു. അക്രമം തടയാന്‍ ശ്രമിച്ച ഭാര്യ ശരണ്യക്ക് പരിക്കേറ്റു.

സംഭവസ്ഥലത്തെത്തിയ പൊലീസ് അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. എട്ടുപേരടങ്ങിയ സംഘമാണ് കൊലനടത്തിയതെന്നും പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ നാലുപേരെ പിടികൂടി അറസ്റ്റ് ചെയ്‌തെന്നും അധികൃതര്‍ അറിയിച്ചു. നാലുപേര്‍ കടന്നുകളഞ്ഞു.

സേലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ജോണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ജോണും ഭാര്യയും തിരുപ്പൂരിലെ പെരിയപാളയത്തേക്ക് താമസം മാറിയിരുന്നു. അന്നദാനപ്പട്ടി പൊലീസ് സ്റ്റേഷനില്‍ ജോണിന് ആഴ്ചതോറുമെത്തി ഒപ്പിടേണ്ടിയിരുന്നു. ഇന്ന് ഒപ്പിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിലെ സംഘത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

 

murder tamilnadu