/kalakaumudi/media/media_files/2025/06/18/image_search_1750239145673-e5f4e458.jpg)
മൂവാറ്റുപുഴ : എസ്.ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി കോടതിയിൽ കീഴടങ്ങി.
മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ എത്തിയാണ് കേസിലെ ഒന്നാം പ്രതി ഷെരീഫ് ഷംസുദ്ദീൻ കീഴടങ്ങിയത്. രണ്ടാഴ്ചത്തേക്ക് ഇയാളെ കോടതി റിമാൻഡ് ചെയ്തു.
ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. പട്രോളിങ്ങിനിറങ്ങിയ എസ്‌ഐ മുഹമ്മദും സംഘവും വഴിയാഞ്ചിറ ഭാഗത്തുവെച്ച് കറുത്ത സാൻട്രോ കാറിലെത്തിയ രണ്ടുപേർ വാഹനം നിർത്തി എന്തോ കൈമാറ്റംചെയ്യുന്നതായി കണ്ടു. പട്രോളിങ് വാഹനം നിർത്തി മുഹമ്മദ് ഇവരുടെ അടുത്തേക്ക് ചെന്നു. ഇതിനിടെ കാർ എടുത്ത് പോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാറിൽനിന്ന് പുറത്തേക്ക് ഇറങ്ങാൻ ഇവരോട് ആവശ്യപ്പെട്ടു.
എന്നാൽ കാറിലുണ്ടായിരുന്നവർ തയ്യാറായില്ല. കാർ മുമ്പോട്ട് എടുക്കാൻ ശ്രമിച്ചു. കാറിന്റെ മുൻചക്രം മുഹമ്മദിന്റെ കാലിൽ കയറിയതോടെ റോഡിലേക്കുവീണു. ഈ സമയം ഇവർ കാർ വേഗം വലതുകാലിലൂടെ തുട വരെ ഓടിച്ചുകയറ്റി. മുന്നോട്ട് പോയ വാഹനം വീണ്ടും പിന്നോട്ട് എടുത്ത് കഴുത്തിന്റെ ഒരു വശത്തുകൂടി ഓടിച്ചിറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.ഇയാൾക്കായി സംസ്ഥാനത്തൊ ട്ടാകെ അന്വേഷണം നടക്കുന്നതിനിടയിലാണ് കോടതിയിൽ കീഴടങ്ങിയത്.ഇയാൾക്കെതിരെ ലഹരി കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ ഉണ്ടെന്നും പോലീസ് അറിയിച്ചു.