മലാപ്പറമ്പ് സെക്സ് റാക്കറ്റ്കേസിൽ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ.

മലാപ്പറമ്പ് സെക്സ് റാക്കറ്റ്കേസിൽ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് മുഖ്യപങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.

author-image
Aswathy
New Update
malapparamb sex racket case

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ്കേസിൽ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് മുഖ്യപങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. നടത്തിപ്പുകാരന്റെ കയ്യിൽ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം വന്നതായും കണ്ടെത്തിയിരുന്നു.

താമരശ്ശേരിയിലെ ആൾപ്പാർപ്പില്ലാത്ത ഒരു വീടിൻറെ മുകൾ നിലയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. ഒളവിനായി പുതിയ സ്ഥലം തേടി പോകുന്നതിനിടയിലാണ് ഇവർ പിടിയിലായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിലെ 11, 12 പ്രതികളാണ് ഇപ്പോൾ പിടിയിലായ പോലീസ് ഡ്രൈവർമാർ. കേസി ഉൾപ്പെട്ടതിന് പിന്നാലെ തന്നെ ഇവരെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. കുറച്ചു ദിവസമായി നടത്തിയ ഊർജിതമായ അന്വേഷണമാണ് ഇപ്പോൾ ഇവറീ പിടിയിലാക്കിയത്. മാലാപറമ്പിലെ ഒരു അപ്പാർട്മെന്റ് കേന്ദ്രീകരിച്ച് നടത്തിയിരുന്ന പെൺ വാണിഭ കേന്ദ്രം ജൂൺ ആറാം തീയതിയാണ് നടക്കാവ് പോലീസ് റെയ്ഡ് ചെയ്തത്. നടത്തിപ്പുകാരിയായ ഇരുളം സ്വദേശി ബിന്ദുവടക്കം ഒൻപതു പേരെയാണ് ഇവിടെ നിന്ന് അന്ന് അറസ്റ്റ് ചെയ്തത്.

kozhikkode police arrest sex racket