കേന്ദ്രമന്ത്രിയുടെ അനന്തരവനെ സഹോദരന്‍ വെടിവച്ചു കൊന്നു

ബിഹാറിലെ ജഗത്പുരില്‍ നിത്യാനന്ദ റായ്യുടെ ഭാര്യാ സഹോദരന്‍ രഘുനന്ദന്‍ യാദവിന്റെ വീട്ടില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വിശ്വജിത്ത് സംഭവസ്ഥലത്തു തന്നെ മരിച്ചു.

author-image
Biju
New Update
H

പട്‌ന: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്യുടെ അനന്തരവന്മാര്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്കു പരുക്കേറ്റു. നിത്യാനന്ദ റായ്യുടെ ഭാര്യാ സഹോദരന്റെ മകനായ വിശ്വജിത് യാദവ് ആണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ ജയ്ജിത്ത് യാദവിനാണ് പരുക്കേറ്റത്.

ബിഹാറിലെ ജഗത്പുരില്‍ നിത്യാനന്ദ റായ്യുടെ ഭാര്യാ സഹോദരന്‍ രഘുനന്ദന്‍ യാദവിന്റെ വീട്ടില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വിശ്വജിത്ത് സംഭവസ്ഥലത്തു തന്നെ മരിച്ചു. ജയ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നുമാണ് വിവരം.

വാട്ടര്‍ ടാപ് ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പ്പിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ സപ്ലൈ ടാപ്പില്‍ നിന്ന് വെള്ളം എടുക്കുന്നതിനെ ചൊല്ലി വിശ്വജിത്തിന്റെയും ജയ്ജിത്തിന്റെയും ഭാര്യമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

ടാപ്പില്‍നിന്നു വിശ്വജിത്ത് വെള്ളമെടുക്കുന്നത് ജയ്ജിത്ത് തടഞ്ഞു. ഇതു കയ്യാങ്കളിയിലേക്കും പിന്നീട് വെടിവയ്പ്പിലേക്കു നീങ്ങുകയായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റാന്‍ വന്ന അമ്മ ഹിന ദേവിയുടെ കൈയ്ക്കും വെടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതി ജയ്ജിത്തിന്റെ ക്രിമിനല്‍ പശ്ചാത്തലം പൊലീസ് പരിശോധിക്കുന്നുണ്ട്. വിശ്വജിത്തും ജയ്ജിത്തും വര്‍ഷങ്ങളായി ഒരു വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടാകുമായിരുന്നെന്നാണ് വിവരം.

 

Patna