ഇടുക്കി: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത യുവാവ് പൊലീസ് പിടിയിലായി. മൂവാറ്റുപുഴ അഴയിടത്ത് സ്വദേശിയായ നസീബ് (31) ആണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. കേസിനാസ്പദമായ സംഭവം ഫെബ്രുവരി 22-ന് ഡിഡിഇ ഓഫീസിന് സമീപം വെച്ചാണ് നടന്നത്. സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടിയെ പ്രതി മറ്റൊരു സ്‌കൂട്ടറിൽ പിന്തുടർന്ന് തടഞ്ഞുനിറുത്തി. ദേഹത്തെന്തോ ഇരിക്കുന്നുവെന്ന വ്യാജ കാരണം പറഞ്ഞ് പെൺകുട്ടിയുടെ അനുമതിയില്ലാതെ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി പരാതി ഉയർന്നു.പ്രതി ചന്തക്കുന്ന് ഭാഗത്ത് ഒരു വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇയാൾ ഉപയോഗിച്ച സ്‌കൂട്ടറിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. സ്വകാര്യ കോളജിലെ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കേസെടുത്ത് പൊലീസ് നസീബിനെ അറസ്റ്റ് ചെയ്തു.പ്രതിക്കെതിരെ സമാന കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ എസ്.ഐ എൻ.എസ് റോയി, പ്രബേഷന്‍ എസ്.ഐ ശ്രീജിത്, സി.പി.ഒമാരായ മുജീബ് റഹ്‌മാൻ, മഹേഷ്, സനൂപ്, ഷാബിൻ, അഫ്സൽ ഖാൻ, ഫിറോസ് എന്നിവരും ഉൾപ്പെട്ടിരുന്നു.
പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ
സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടിയെ പ്രതി മറ്റൊരു സ്‌കൂട്ടറിൽ പിന്തുടർന്ന് തടഞ്ഞുനിറുത്തി. ദേഹത്തെന്തോ ഇരിക്കുന്നുവെന്ന വ്യാജ കാരണം പറഞ്ഞ് പെൺകുട്ടിയുടെ അനുമതിയില്ലാതെ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി പരാതി
New Update