12-മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ‘നോട്ടം 2025’ ഡിസംബർ 5-ന്

കേരള അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന 12-മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം 2025’ ഡിസംബർ 5-ന് ഉച്ചക്ക് 1 മണിക്ക് അഹ്‌മദി ഡി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

author-image
Ashraf Kalathode
New Update
480818152_1050887890418949_8694574965496669336_n

12-മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം 2025’ ഡിസംബർ 5-ന് 

 കണിയാപുരം രാമചന്ദ്രൻ മെമ്മോറിയൽ അവാർഡ് ജോണി ആൻ്റണിക്ക്

കുവൈറ്റ് സിറ്റി: കേരള അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന ഈ  വർഷത്തെ 12-മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം 2025’ ഡിസംബർ 5-ന് ഉച്ചക്ക് 1 മണിക്ക് അഹ്‌മദി ഡി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പ്രശസ്ത സംവിധായകനും ഓസ്കാർ അവാർഡ് നോമിനിയുമായ ഡോ. ബിജു ദാമോദരൻ ഉദ്ഘാടനം ചെയ്യും.

ഈ വർഷത്തെ കണിയാപുരം രാമചന്ദ്രൻ മെമ്മോറിയൽ അവാർഡ് മലയാള സിനിമയിൽ സംവിധാനം, അഭിനയം എന്നീ മേഖലകളിൽ തൻ്റേതായ ഇടം നേടിയ സംവിധായകനും നടനുമായ ജോണി ആൻ്റണിക്ക് വേദിയിൽ വെച്ച് നൽകി ആദരിക്കും. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം എന്ന് സംഘാടകർ അറിയിച്ചു.

മലയാള സിനിമയിൽ കോമഡി ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ പ്രശസ്തനായ ചലച്ചിത്ര സംവിധായകനും നടനുമാണ് ജോണി ആന്റണി. കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയാണ് അദ്ദേഹം. സംവിധായകരായ തുളസീദാസ്, താഹ, കമൽ, ജോസ് തോമസ് എന്നിവരുടെ അസോസിയേറ്റായി ഒരു ദശാബ്ദത്തോളം അദ്ദേഹം പ്രവർത്തിച്ചു. 2003 ൽ സി.ഐ.ഡി. മൂസ എന്ന സ്ലാപ്പ്സ്റ്റിക് കോമഡി ചിത്രത്തിലൂടെയാണ് ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

കുവൈത്തിലെ മലയാളികളെ സംബന്ധിച്ച് സിനിമ എന്നത് വെറും വിനോദോപാധി മാത്രമല്ല, അത് അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കാനുള്ള ഒരു മാധ്യമം കൂടിയാണ്. തിരക്കിട്ട തൊഴിലിടങ്ങൾക്കിടയിലും പ്രവാസ സമൂഹത്തിന്റെ കഥകൾ പറയുന്ന നിരവധി ചെറു സിനിമകൾ ഇവിടെ പിറന്നിട്ടുണ്ട്. സിനിമയെ സ്നേഹിക്കുന്ന കുവൈത്ത് മലയാളികൾക്ക് സംവദിക്കാനും, ആശയങ്ങൾ പങ്കുവെക്കാനും, സ്വന്തം സൃഷ്ടികൾ പ്രദർശിപ്പിക്കാനുമുള്ള മികച്ച വേദിയാണ് നോട്ടം ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (NISSF).

കഴിഞ്ഞ പതിറ്റാണ്ടിനിടെ മലയാളികളുടെ സൃഷ്ടിപരമായ പ്രതിഭയ്ക്ക് ഒരു ചലച്ചിത്ര പഠനശാലയായി 'നോട്ടം' മാറി. നിരവധി പുതുമുഖ സംവിധായകർ, ഛായാഗ്രാഹകർ, എഡിറ്റർമാർ തുടങ്ങിയവർ ഈ വേദിയിലൂടെ ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുകയും ചെയ്തു.

film