/kalakaumudi/media/media_files/2026/02/28/whatsapp-2026-02-28-13-34-18.jpeg)
മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന് കീഴിലുള്ള ഡെക്കാൻ വിങ് സംഘടിപ്പിച്ച സമൂഹ ഇഫ്താറിൽ പതിനായിരങ്ങൾ ഒഴുകിയെത്തി. റുവി ക്ലോക്ക് ടവർ പരിസരത്ത് വെള്ളിയാഴ്ച നടന്ന സംഗമത്തിൽ ഏകദേശം 5,000ത്തിലധികം പേരാണ് പങ്കുചേർന്നത്. മസ്‌കത്തിൽ ഈ വർഷം നടന്ന ഏറ്റവും വലിയ ഇഫ്താർ വിരുന്നുകളിൽ ഒന്നായി ഇത് മാറി.
ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് ഒമാനിലെ ഹൈദരാബാദി സമൂഹം തുടക്കം കുറിച്ച ഈ ഇഫ്താർ സംഗമം, 2017ൽ ഐ.എസ്.സി ഡെക്കാൻ വിങ് രൂപീകരിച്ചതോടെ കൂടുതൽ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു വരികയാണ്. ഇത്തവണത്തെ ചടങ്ങിൽ 1,500ഓളം സ്ത്രീകളും 4,000ത്തോളം പുരുഷന്മാരും കുട്ടികളും പങ്കെടുത്തു. മസ്‌കത്തിന് പുറമെ നിസ്വ, സോഹാർ, സലാല എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇഫ്താറിൽ സംബന്ധിക്കാനായി എത്തിയിരുന്നു.
/filters:format(webp)/kalakaumudi/media/media_files/2026/02/28/whatsapp-2026-02-28-13-34-37.jpeg)
ഒമാൻ മതകാര്യ മന്ത്രാലയം ഡയറക്ടർ ഷെയ്ഖ് ഇമാദ് ബിൻ സയിദ് അൽ റവാഹി വിശിഷ്ടാതിഥിയായും ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് മുഖ്യാതിഥിയായും ചടങ്ങിൽ പങ്കെടുത്തു. ചീഫ് ഓർഗനൈസർ സുഹൈൽ ഖാൻ, കൺവീനർ ഡോ. വാസിഫുദ്ദീൻ, കോ-കൺവീനർ മൻസൂർ സാബ്രി എന്നിവരുടെ നേതൃത്വത്തിൽ അംബാസഡറെ സ്വീകരിച്ചു. സ്ത്രീകളുടെ വിഭാഗം മറിയം, റുബീന, കൗസർ, നബീല, ഷീല, ഡോ. ഫാത്തിമ സഫിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചത്.
/filters:format(webp)/kalakaumudi/media/media_files/2026/02/28/whatsapp-2026-02-28-13-34-58.jpeg)
റമദാന്റെ ആത്മീയതയും മതസൗഹാർദ്ദവും വിളിച്ചോതുന്നതായിരുന്നു വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരുടെ ഈ ഒത്തുചേരൽ. സന്നദ്ധ പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനമാണ് ഇത്രയും വലിയ ജനപങ്കാളിത്തമുള്ള പരിപാടി സുഗമമായി പൂർത്തിയാക്കാൻ സഹായിച്ചതെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട് -ശാഫി എം.കെ,
കടപ്പാട്: ടൈംസ് ഓഫ് ഒമാൻ, മസ്‌കത്ത് ഡെയ്‌ലി തീയതി: 2026 ഫെബ്രുവരി 28
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
