ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ; പരമാധികാരം സംരക്ഷിക്കാൻ സർവ്വസജ്ജമെന്ന് പ്രഖ്യാപനം

യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന് ലഭിച്ചിട്ടുള്ള സ്വയരക്ഷയ്ക്കുള്ള അവകാശം വിനിയോഗിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ

author-image
Ashraf Kalathode
New Update
364135

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ വ്യോമാതിർത്തിക്കും ഭൂപ്രദേശത്തിനും നേരെ ഇറാൻ നടത്തിയ ആക്രമണത്തെ കുവൈറ്റ് മന്ത്രിസഭ ശക്തമായ ഭാഷയിൽ അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണിതെന്നും ശനിയാഴ്ച ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം വ്യക്തമാക്കി.

യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന് ലഭിച്ചിട്ടുള്ള സ്വയരക്ഷയ്ക്കുള്ള അവകാശം വിനിയോഗിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കുവൈറ്റ് പൂർണ്ണ സജ്ജമാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

കുവൈറ്റിന് പുറമെ യുഎഇ, ബഹ്‌റൈൻ, ഖത്തർ, ജോർദാൻ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളെയും കുവൈറ്റ് അപലപിച്ചു. ഈ രാജ്യങ്ങൾക്ക് കുവൈറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അതേസമയം, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും വിപണിയിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രിസഭ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

അവലംബം: കുവൈറ്റ് ടൈംസ് / കുവൈറ്റ് ന്യൂസ് ഏജൻസി (KUNA) വാർത്താ ലിങ്ക്:Kuwait Times - Cabinet Statement

kuwait accident kuwait