സ്നേഹത്തിന്റെ നോമ്പുകാലം; കുവൈറ്റിൽ ഇഫ്താർ വിരുന്നൊരുക്കി കത്തോലിക്കാ സഭ

"വ്രതാനുഷ്ഠാനങ്ങൾ വ്യത്യസ്തമാണെങ്കിലും പ്രാർത്ഥനയിലൂടെയും പശ്ചാത്താപത്തിലൂടെയും ദൈവത്തിലേക്ക് അടുക്കാനും സഹജീവികളെ സേവിക്കാനുമുള്ള ആഹ്വാനമാണ് രണ്ട് നോമ്പുകളും നൽകുന്നത്," എന്ന് ഫാദർ ഹൈഫാവി പറഞ്ഞു.

author-image
Ashraf Kalathode
New Update
113883

https://www.arabtimesonline.com/news/catholic-church-in-kuwait-spreads-love-and-solidarity-during-ramadan/

കുവൈറ്റ് സിറ്റി: വിശ്വാസപ്രമാണങ്ങൾക്കപ്പുറം മനുഷ്യത്വത്തിന്റെ വലിയ സന്ദേശം ഉയർത്തിപ്പിടിച്ച് കുവൈറ്റിലെ കത്തോലിക്കാ സഭ. വിശുദ്ധ റമദാൻ മാസത്തിന്റെ പുണ്യത്തിലേക്ക് പ്രവേശിച്ച ഇസ്‌ലാം മതവിശ്വാസികൾക്കും, ഒപ്പം തന്നെ ക്രൈസ്തവരുടെ വലിയ നോമ്പുകാലത്തിനും ഒരേസമയം സാക്ഷ്യം വഹിക്കുന്ന ഈ ദിനങ്ങളിൽ സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമായി സഭ തെരുവിലിറങ്ങി.

113887

കുവൈറ്റ് സിറ്റിയിലെ ഹോളി ഫാമിലി കത്തീഡ്രലിന് മുന്നിൽ മഗ്രിബ് ബാങ്കിന് തൊട്ടുമുമ്പായി യാത്രക്കാർക്കും തൊഴിലാളികൾക്കും ഈത്തപ്പഴവും വെള്ളവും വിതരണം ചെയ്തുകൊണ്ടാണ് സഭ ഈ വേറിട്ട മാതൃക കാട്ടിയത്. സഭാ വക്താവ് ഫാദർ സുലൈമാൻ ഹൈഫാവിയുടെ നേതൃത്വത്തിൽ വൈദികരും വിശ്വാസികളും ഈ സ്നേഹക്കൂട്ടായ്മയിൽ പങ്കാളികളായി.

113882

"വ്രതാനുഷ്ഠാനങ്ങൾ വ്യത്യസ്തമാണെങ്കിലും പ്രാർത്ഥനയിലൂടെയും പശ്ചാത്താപത്തിലൂടെയും ദൈവത്തിലേക്ക് അടുക്കാനും സഹജീവികളെ സേവിക്കാനുമുള്ള ആഹ്വാനമാണ് രണ്ട് നോമ്പുകളും നൽകുന്നത്," എന്ന് ഫാദർ ഹൈഫാവി പറഞ്ഞു. മതാതീതമായ മാനവികതയുടെയും സഹിഷ്ണുതയുടെയും ഉത്തമ ഉദാഹരണമായി കുവൈറ്റ് സമൂഹം ലോകത്തിന് മുന്നിൽ നിലകൊള്ളുന്നു എന്നതിന്റെ തെളിവുകൂടിയാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

113884

ജാതി-മത വിവേചനമില്ലാതെ ഏവർക്കും ഒരേപോലെ ആരാധനാ സ്വാതന്ത്ര്യവും സ്നേഹവും നൽകുന്ന കുവൈറ്റ് ഭരണകൂടത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളും ചടങ്ങിൽ അർപ്പിച്ചു. കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ സബാഹിനും കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദിനും സഭയുടെ ആശംസകൾ അറിയിച്ചു. വഴിയാത്രക്കാരും പ്രവാസികളും ഒരേപോലെ ഈ കരുണയുടെ സ്പർശത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.

113885

മതങ്ങൾ വിഭജനത്തിന്റെ മതിലുകളല്ല, മറിച്ച് മനുഷ്യരെ ചേർത്തുനിർത്തുന്ന പാലങ്ങളാണെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു കത്തീഡ്രലിന് മുന്നിലെ ഈ വൈകുന്നേരം.

കടപ്പാട്:അറബ് ടൈംസ് (Arab Times)തീയതി:ഫെബ്രുവരി 20, 2026

catholic