/kalakaumudi/media/media_files/2026/01/07/dead-2026-01-07-10-14-23.jpg)
അബുദാബി: ലിവാ ഫെസ്റ്റിവലിലെ മനോഹരമായ കാഴ്ചകൾ കണ്ട് മടങ്ങിയ ഒരു പ്രവാസി കുടുംബത്തിന്റെ സന്തോഷം നിമിഷങ്ങൾക്കുള്ളിൽ കണ്ണീരായത് വിശ്വസിക്കാനാകാതെ പ്രവാസലോകം. അബുദാബി-ദുബായ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് മലയാളി സഹോദരങ്ങളുടെയും അവരുടെ വീട്ടിലെ സഹായിയുടെയും വാർത്ത വിങ്ങലോടെയാണ് മലയാളികൾ കേട്ടത്.
/filters:format(webp)/kalakaumudi/media/media_files/2026/01/07/ttt-2026-01-07-10-19-57.jpg)
ഒരു നിമിഷം, എല്ലാം തകർന്നു മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫും കുടുംബവും സഞ്ചരിച്ച വാഹനം ഞായറാഴ്ച പുലർച്ചെ ഷഹാമയ്ക്ക് സമീപമാണ് അപകടത്തിൽപ്പെട്ടത്. ശൈത്യകാല അവധിയുടെ അവസാന ദിനങ്ങൾ ആഘോഷിക്കാൻ ലിവാ ഫെസ്റ്റിവലിൽ പോയി മടങ്ങുകയായിരുന്നു ഇവർ. അബ്ദുൽ ലത്തീഫ്, ഭാര്യ റുക്സാന, ഇവരുടെ അഞ്ച് മക്കൾ, വീട്ടിലെ സഹായി ബുഷ്റ എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
മരണത്തിലും വേർപിരിയാതെ നാലു പേർ അഷാസ് (14), അമ്മാർ (12), അയാഷ് (5) എന്നിവർ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ അസം പിന്നീട് മരണത്തിന് കീഴടങ്ങി. ഇതോടെ ഒരു കുടുംബത്തിലെ നാല് ആൺകുട്ടികളെയും ഒരേസമയം വിധി തട്ടിയെടുത്തു. മലപ്പുറം ചമ്രവട്ടം സ്വദേശിയായ ബുഷ്റയും അപകടത്തിൽ മരിച്ചു.
അമ്മയറിയാത്ത ആ ദുഃഖവാർത്ത അപകടത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫും റുക്സാനയും ഏക മകൾ ഇസ്സയും (10) അബുദാബിയിലെ ശൈഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലാണ്. നൊന്തുപെറ്റ നാല് മക്കളും ഒരുമിച്ച് യാത്രയായ വിവരം ആ മാതാവിനെ അറിയിക്കാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടു. വടകര കുന്നുമ്മക്കരയിലെയും കിഴിശ്ശേരിയിലെയും വീടുകൾ ഇപ്പോൾ തളർന്നുനിൽക്കുകയാണ്.
വിടവാങ്ങൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ദുബായ് ഖിസൈസ് ഖബറിസ്ഥാനിൽ നാല് സഹോദരങ്ങളെയും വൻ ജനവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. അപകടത്തിൽ മരിച്ച ബുഷ്റയുടെ മൃതദേഹം നാട്ടിലെത്തിച്ച് മലപ്പുറത്ത് ഖബറടക്കി.
ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും പൊലിഞ്ഞ ഈ ദുരന്തം പ്രവാസലോകത്തെ ഏറ്റവും വലിയ നൊമ്പരമായി അവശേഷിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
