ക്രിസ്തുവിൻ്റെ പുനരുത്ഥാനം പ്രഘോഷണംചെയ്ത പുണ്യദിനം: ഈസ്റ്റ൪

ഒരുപാട് ബൈബിൾ പ്രവചനങ്ങൾ നിവൃത്തിയായ സുദിനമാണ് ഈസ്റ്റ൪.യേശു ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിൻ്റെ ദിവ്യമായ സന്ദേശം പ്രഘോഷണംചെയ്ത പുണ്യദിനം. പീഡാനുഭവങ്ങളെ അതിജീവിച്ച ക്രിസ്തുവിൻ്റെ പുനരുത്ഥാനം ക്രിസ്തീയ വിശ്വാസത്തിൻ്റെ നാള്‍വഴികളിലെ സുപ്രധാന സംഭവമാണ്

author-image
Rajesh T L
New Update
kk

ഒരുപാട് ബൈബിൾ പ്രവചനങ്ങൾ നിവൃത്തിയായ സുദിനമാണ് ഈസ്റ്റ൪. യേശു ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിൻ്റെ ദിവ്യമായ സന്ദേശം പ്രഘോഷണംചെയ്ത പുണ്യദിനം. പീഡാനുഭവങ്ങളെ അതിജീവിച്ച ക്രിസ്തുവിൻ്റെ പുനരുത്ഥാനം ക്രിസ്തീയ വിശ്വാസത്തിൻ്റെ നാള്‍വഴികളിലെ സുപ്രധാന സംഭവമാണ്. വിശ്വാസ ദീപ്തിയില്‍ നവീകരിക്കപ്പെടുന്ന സുദിനമാണ് ഈസ്റ്റ൪. അതിജീവനത്തിൻ്റെ സന്ദേശമാണ് ഈസ്റ്റ൪ നമുക്ക് നല്‍കുന്നത്. മരണമാണ് അവസാനം എന്ന് ചിന്തിച്ചിരുന്ന ലോകത്തിന്, അതിന് അപ്പുറത്തേക്ക് പ്രത്യാശയുടെയും വിശാലതയുടെയും സാധ്യതകളെക്കുറിച്ച് വിശ്വസംസ്‌കൃതിയെ ബോധ്യപ്പെടുത്തിയ ദൈവിക പദ്ധതിയാണ് ക്രിസ്തുവിൻ്റെ പുനരുത്ഥാനം.


ആദിമ സഭയിലെ വിശ്വാസികള്‍ക്ക് ഈസ്റ്റ൪  ആനന്ദത്തിൻ്റെ ഞായറാഴ്ചയായിരുന്നു. ''ക്രിസ്തു ഉയി൪ത്തെഴുന്നേറ്റു - സത്യം സത്യമായി അവിടുന്ന് ഉയി൪ത്തെഴുന്നേറ്റിരിക്കുന്നു'' എന്ന വിശ്വാസപ്രഖ്യാപനത്തിലൂടെയാണ് ഈസ്റ്റ൪ ദിനത്തില്‍ വിശ്വാസികള്‍ ഉപചാരം കൈമാറിയിരുന്നത്.


ആദിമസഭയിലെ പിതാക്കന്മാ൪ കല്പിച്ചപ്രകാരം അന്‍പതു ദിനരാത്രങ്ങളുള്ള വലിയനോമ്പിലൂടെയാണ് ഈസ്റ്ററിനെ നാം വരവേല്‍ക്കുന്നത്. വ്രതാനുഷ്ഠാനങ്ങളും യാമപ്രാര്‍ത്ഥനകളും സമന്വയിക്കുന്ന ഈ പുണ്യദിനങ്ങള്‍ പരിസമാപ്തിയിലെത്തുന്നത് ക്രിസ്തുവിൻ്റെ രക്ഷാകരമായ കഷ്ടാനുഭവങ്ങളില്‍ നാം പങ്കാളികളാകുന്നതിലൂടെയാണ്.

ദൈവസന്നിധിയില്‍ നമ്മുടെ ജീവിതത്തെ പൂ൪ണ്ണമായി സമ൪പ്പിക്കുന്ന വിശുദ്ധീകരണത്തിൻ്റെ പുണ്യദിനങ്ങളാണ് വലിയനോമ്പ്. ക്രിസ്തുവിൻ്റെ കുരിശിലേക്കുള്ള പ്രയാണമാണിത്. നോമ്പ്കാലത്ത് പ്രതീകാത്മകമായി ദൈവലയമദ്ധ്യത്തില്‍ സ്ഥാപിക്കുന്ന ക്രൂശിനെ പ്രണമിച്ച് പ്രാര്‍ത്ഥനയോടെ നാം കുമ്പിടുമ്പോള്‍ ക്രിസ്തുവിൻ്റെ പീഡാനുഭവം നമുക്കുവേണ്ടിയുള്ളതാണെന്ന് സ്വമനസ്സാലെ നാം ഏറ്റുപറയുകയാണ്. 

ഓശാനപെരുന്നാള്‍

വിശുദ്ധവാരത്തിലേക്ക് നാം പ്രവേശിക്കുന്നത് ഓശാനപെരുന്നാളിലൂടെയാണ്. ക്രൂശിലേറ്റപ്പെടുന്നതിനുമുമ്പ് ബഥാനിയായില്‍നിന്നും ജറുസലേമിലേക്ക് കഴുതപ്പുറത്തേറിവരുന്ന ക്രിസ്തുവിനെ ഒലിവുമരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍വിരിച്ച്; ''ദാവീദിൻ്റെ പുത്രന് ഓശാന'' എന്ന് നിഷ്‌കളങ്കമായ സമൂഹം പാടി സ്വീകരിക്കുന്ന ചരിത്രാനുഭവമാണ്  ഈ പെരുന്നാളിലൂടെ അനുസ്മരിക്കുന്നത്. നിഷ്‌കളങ്കമായ സ്‌നേഹത്തോടെ ഭക്ത്യാദരപൂ൪വ്വം പ്രതീകാത്മകമായി കുരുത്തോലകളും പൂക്കളുമായി നാം ക്രിസ്തുവിനെ സ്വീകരിക്കുന്ന സുദിനമാണിത്.

പെസഹാ പെരുന്നാള്‍

ഓശാനപ്പെരുന്നാളിനുശേഷം വിശുദ്ധവാരത്തിൻ്റെ ആദ്യ സന്ധ്യയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ക്രിസ്തുവിൻ്റെ ക്രൂശീകരണ സമയത്തോട് നാം അടുക്കുകയാണ്. 'പെസഹാ' പെരുന്നാളിലേക്കാണ് നാം പിന്നീട് പ്രവേശിക്കുന്നത്. 'പെസഹാ' എന്ന വാക്കിൻ്റെ അ൪ത്ഥം 'കടന്നുപോക്ക്' എന്നാണ്.പുറപ്പാട് പുസ്തകം 12- ാം അദ്ധ്യായത്തില്‍  'പെസഹാ'യെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാളാണിത്. 


മിസ്രേമിലെ അടിമത്തത്തില്‍നിന്ന് പൂ൪വ്വികരെ വാഗ്ദത്ത കാനാനിലേക്ക് നടത്തിയ വീണ്ടെടുപ്പിൻ്റെ സ്മരണയാണ് പെസഹാ.യഹോവയുടെ ദൂതന്‍  മിസ്രേമിലേക്ക് പ്രവേശിക്കുമ്പോള്‍,മിസ്രേമ്യ൪ക്ക് സംഹാരദൂതനും ഇസ്രേല്യ൪ക്ക് വീണ്ടെടുപ്പിന്റെ ദൂതനുമാണ്. യഹോവയുടെ നി൪ദ്ദേശം അനുസരിച്ച് കുഞ്ഞാടിനെ അറുത്ത് രക്തമെടുത്ത് വാതിലിൻ്റെ കുറുംപടിയിലും കട്ടിളക്കാലിലും ഇസ്രായേല്‍ സമൂഹം പുരട്ടിയപ്പോള്‍ അവര്‍ക്ക് രക്ഷ ലഭിക്കുന്നു. ക്രിസ്തുവിൻ്റെ ക്രൂശിലെ രക്തത്താല്‍  ഭവനങ്ങള്‍ മുദ്രയിടണം എന്ന സന്ദേശമാണ് സഭാപിതാക്കന്മാ൪  പെസഹായിലൂടെ പ്രബോധിപ്പിക്കുന്നത്. 

 

കാല്‍കഴുകല്‍ ശുശ്രൂഷ


പെസഹാ പെരുന്നാളിനോട് ചേ൪ന്ന് നടത്തുന്ന ഭക്തിനി൪ഭരമായ ശുശ്രൂഷയാണ്  'കാല്‍കഴുകല്‍ ശുശ്രൂഷ'. ക൪ത്താവിൻ്റെ കഷ്ടാനുഭവത്തിലും തിരുശരീരരക്തത്തിലും പങ്കാളികളാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ക൪ത്താവ് നമ്മുടെ കാലുകളെ കഴുകണം. അതിനായി നാം സമ൪പ്പണത്തോടെ ശുദ്ധീകരണത്തിൻ്റെ അനുഭവത്തിലേക്ക് കടന്നുവരണം. ജീവിത്തിൻ്റെ അഹംഭാവം വെടിഞ്ഞ് ദാസനായി സഹോരൻ്റെ കാല്‍കഴുകുന്ന ക൪മ്മമാണ് ഈ ശുശ്രൂഷ. ആത്മീയജീവിത്തില്‍ കൂടുതല്‍ ഒരുക്കമുള്ളവരായിത്തീരുന്ന മഹനീയ ക൪മ്മമാണിത്.

 

ദുഃഖവെള്ളിയാഴ്ച

പൗരസ്ത്യ സഭുടെ പാരമ്പര്യപ്രകാരം 'വലിയ വെള്ളിയാഴ്ച' പുനരുത്ഥാന പെരുന്നാളിൻ്റെ ഒരുക്കശുശ്രൂഷയാണ്. മാനവരാശിയുടെ രക്ഷയ്ക്കായി സ്വമനസ്സാലെ പീഡാനുഭവങ്ങള്‍ സഹിച്ച് കുരിശുമരണത്തിനായി ക്രിസ്തു പ്രവേശിക്കുന്ന നാഴികകള്‍ അക്ഷരാ൪ദ്ധത്തില്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയില്‍  അനുസ്മരിക്കുന്നു. ക്രൂശാരോഹണം മുതല്‍ കബറടക്കംവരെയുള്ള ഭാഗങ്ങള്‍  ഭക്ത്യാദരപൂര്‍വ്വം അനുസ്മരിക്കുന്ന പ്രാര്‍ത്ഥനകളാണ് സുറിയാനി സഭാപിതാക്കന്മാ൪  ക്രമീകരിച്ചിരിക്കുന്നത്. 

 

അറിയിപ്പിൻ്റെ ശനിയാഴ്ച


ദുഖഃവെള്ളിയാഴ്ചയ്ക്ക് ശേഷമുള്ള ദിനം അറിയിപ്പിൻ്റെ ശനിയാഴ്ചയായി ഗണിക്കുന്നു. ക്രൂശിതനായ ക്രിസ്തു മരിച്ചവരുടെ ഇടയില്‍ സുവിശേഷം അറിയിക്കുന്ന സന്ദ൪ഭം അനുസ്മരിപ്പിക്കുന്ന ദിനമാണിത്. മരിച്ചുപോയവരെ പ്രത്യേകമായി അനുസ്മരിക്കുന്ന സമയമാണിത്. പത്രോസ് ശ്ലീഹായുടെ 1- ാം ലേഖനം 3,4 അദ്ധ്യായങ്ങളില്‍ ഈ ഭാഗം വിശദീകരിക്കുന്നു.

 

ഉയി൪പ്പ് പെരുന്നാള്‍  - ഈസ്റ്റ൪


മരണത്തെ ജയിച്ച വീണ്ടെടുപ്പുകാരനായ ക്രിസ്തുവിൻ്റെ പുനരുത്ഥാനം പ്രത്യാശയുടെ സന്ദേശം നല്‍കുന്ന സുദിനമാണ്. മനുഷ്യവ൪ഗ്ഗത്തിൻ്റെ രക്ഷകനായ ക്രിസ്തുവിൻ്റെ ഉയി൪പ്പ് ക്രിസ്തീയ വിശ്വാസത്തിൻ്റെ അടിസ്ഥാനമാണ്. പീഡാനുഭവങ്ങളെ അതിജീവിച്ച് ഉത്ഥാനത്തിൻ്റെ സന്ദേശം ലോകത്തിന് പ്രഘോഷണംചെയ്ത പുണ്യദിനമായ ഈസ്റ്റ൪ നമുക്ക് ഉണ൪വ്വേകുന്നു. ''ലോകം മുഴുവന്‍ കീഴ്‌മേല്‍ മറിഞ്ഞാലും എൻ്റെ വചനങ്ങള്‍ മാഞ്ഞ് പോകില്ലെന്ന്'' അവിടുന്ന് മാനവ സമൂഹത്തെ  ഓര്‍മ്മിപ്പിക്കുന്നു.


ലോകചരിത്രം ഗതിമാറുന്ന കാഴ്ചയാണ് ഈസ്റ്ററിലൂടെ ദ൪ശിക്കുന്നത്. ''യഹൂദന്മാരുടെ രാജാവ് ക്രിസ്തു'' ആണെന്നവാദം ഉയരാതിരിക്കാനാണ് യഹൂദ൪ ക്രിസ്തുവിനെ കുരിശില്‍ തറച്ചത്. എന്നാല്‍ അധികാരിയായ പീലാത്തോസ് ക്രിസ്തുവിൻ്റെ കുരിശിന്മുകളില്‍ സ്ഥാപിച്ച ശീ൪ഷകം ''നസ്രായനായ യേശു യഹൂദന്മാരുടെ രാജാവ്'' എന്നാണ്. ഇനി ആരും രാജാവെന്ന് വിളിക്കാതിരിക്കാനാണ് ക്രിസ്തുവിനെ ക്രൂശിച്ചത്.ലോകചരിത്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന രാജാധിരാജനായി ഉത്ഥിതനായ ക്രിസ്തു ജീവിക്കുന്നു. അസഹിഷ്ണുതയും അസമാധാനവും നിറഞ്ഞ ലോകത്ത് ക്രിസ്തുവിലുള്ള പ്രത്യാശയും സമാധാനവും നമ്മെ വഴിനടത്തുന്നു.

kk

യഹൂദാ സമൂഹത്തെ നിയന്ത്രിച്ചിരുന്ന പൗരോഹിത്യ നേതൃത്വം ക്രിസ്തുവിനെ ക്രൂശിയ്ക്കുന്നതിന് മുൻപ് രാജ്യ നിയമങ്ങൾ പ്രകാരം നടത്തിയ നടപടികൾ സംഭവ ബഹുലമാണ്. അഞ്ചു വ്യത്യസ്‌ത കോടതികളിൽ ഏഴു പ്രാവിശ്യം വിസ്തരിച്ച ശേഷം, റോമൻ നിയമ പ്രകാരം "ഞാൻ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ലെന്നും,ഈ നീതിമാൻ്റെ രക്തത്തിൽ എനിയ്ക്ക്  പങ്കില്ലെന്നുള്ള" റോമൻ  ഗവർണ്ണർ പീലാത്തോസിൻ്റെ ക്രിസ്തുവിനെ കുറിച്ചുള്ള സാക്ഷ്യം, ലോക ചരിത്രത്തിലെ ജ്യുഡീഷറികളുടെ ന്യായവിധികളിൽ ഒരു അടയാളമായി നിലനിൽക്കുന്നു. 


നീതിമാനായ ക്രിസ്തുവിൻ്റെ രക്തത്തിൻ്റെ പഴി തങ്ങളുടെ മേലും തങ്ങളുടെ സന്തതികളുടെ മേലും ഭവിച്ചുകൊള്ളട്ടെ എന്ന് ആർത്തുവിളിച്ച യഹൂദാ സമൂഹം അന്നു മുതൽ ഇന്നുവരെയും അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിയ്ക്കുന്നതുമായ രക്തം ചീന്തുന്ന യുദ്ധങ്ങളും പീഡനങ്ങളും ആർക്കും തടുക്കുവാൻ കഴിയുകയില്ലെന്ന് ലോക ചരിത്ര സംഭവങ്ങൾ അടയാളപ്പെടുത്തുന്നു. 


റോമൻ പട്ടാളത്തിനാൽ ആവുന്നത്ര വലുപ്പമുള്ള ഭാരമേറിയ വലിയ കല്ല് ക്രിസ്തുവിൻ്റെ കല്ലറയ്ക്ക് മുൻപിൽ പ്രതിഷ്ഠിയ്ക്കുകയും റോമൻ സർക്കാരിൻ്റെ രാജകീയ മുദ്ര പതിപ്പിച്ചു ഭടന്മാരെ കാവൽ നിർത്തിയെങ്കിലും സകല നിയമങ്ങളെയും അത്ഭുതപ്പെടുത്തി മൂന്നാം ദിനം ക്രിസ്തു ഉയി൪ത്തെഴുന്നേറ്റു.  


മാനവരാശിയുടെ മോചനത്തിനായി കാൽവരിയിൽ സ്വയം യാഗമായി മാറിയ ക്രിസ്തുവിൻ്റെ പുന:രുത്ഥാനം ഒരുപാട് പ്രതീക്ഷകൾ നൽകുന്നതാണ്. സമൂഹം തീർക്കുന്ന ഭാരമേറിയ കല്ലുകൾക്കും രാജകീയ മുദ്രകൾക്കും മീതെയാണ് ദൈവീക പദ്ധതി. അനുദിന ജീവിതത്തിലെ ഭാരമേറിയ പ്രശ്‌നങ്ങളിൽ നമ്മുടെ ഭാരങ്ങൾ വഹിയ്ക്കുവാൻ, നമ്മോടൊപ്പം നടക്കുവാൻ സ്നേഹനിധിയായ ക്രിസ്തു നമുക്കൊപ്പമുണ്ട്. ഈ  പ്രത്യാശയാണ്  ഈസ്റ്റ൪ നൽകുന്ന സന്ദേശം.  


ഏവ൪ക്കും ഈസ്റ്റ൪ ആശംസകള്‍...!

                                                                                                           KK

   

 

                                                                                                                ഡയസ് ഇടിക്കുള

                                                                  (President, World Malayalee Council, Ajman Province)

gulf easter