യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള വെനസ്വേലയുടെ എണ്ണക്കപ്പലില്‍ 3 ഇന്ത്യക്കാർ എന്ന് റിപ്പോർട്ട്

റഷ്യൻ അന്തർവാഹിനിയുടെ അകമ്പടിയിൽ പോയ 'മറിനേര' എന്ന എണ്ണക്കപ്പലാണ് യുഎസ് പിടിച്ചെടുത്തത്.ആറു ജോർജിയൻ സ്വദേശികൾ, 17 യുക്രൈൻ സ്വദേശികൾ, മൂന്നു ഇന്ത്യക്കാർ, രണ്ടു റഷ്യക്കാർ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്

author-image
Devina
New Update
russian

 കാരക്കസ്: വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള വെനസ്വേലയുടെ എണ്ണക്കപ്പലിൽ 3 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്.

 റഷ്യൻ അന്തർവാഹിനിയുടെ അകമ്പടിയിൽ പോയ 'മറിനേര' എന്ന എണ്ണക്കപ്പലാണ് യുഎസ് പിടിച്ചെടുത്തത്.

ആറു ജോർജിയൻ സ്വദേശികൾ, 17 യുക്രൈൻ സ്വദേശികൾ, മൂന്നു ഇന്ത്യക്കാർ, രണ്ടു റഷ്യക്കാർ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്.

വെനസ്വേലയിൽനിന്ന് എണ്ണ കടത്തുകയാണെന്നാരോപിച്ച് യുഎസ് സൈന്യം കപ്പൽ പിടിച്ചെടുത്തത്. ആഴ്ചകളോളം കപ്പലിനെ പിന്തുടർന്ന ശേഷമായിരുന്നു നടപടി.

യുഎസ് ഉപരോധം ലംഘിച്ച് എണ്ണവ്യാപാരം നടത്തിയ വെനസ്വേല കപ്പലിനുവേണ്ടി അറ്റ്‌ലാന്റിക് സമുദ്രത്തിൽ യുഎസ് സൈന്യം യൂറോപ്യൻ കമാൻഡ് രണ്ടാഴ്ചയിലേറെയായി തുടരുന്ന തിരച്ചിലിനൊടുവിലാണു നടപടി.

യുഎസ് സൈനിക ഹെലികോപ്റ്ററുകൾ കപ്പലിനു മുകളിൽ വട്ടമിടുന്നതിന്റെ ദൃശ്യം റഷ്യൻ ടിവി പുറത്തുവിട്ടിരുന്നു.

 ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്.

 ബെല്ല 1 എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്.

നേരത്തേ കരീബിയൻ കടലിൽ വെനസ്വേലയുടെ മറ്റൊരു എണ്ണക്കപ്പലും ബുധനാഴ്ച യുഎസ് സേന പിടിച്ചു.