സൗദിയില്‍ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തിയമര്‍ന്ന് 45 ഹൈദരാബാദ് സ്വദേശികള്‍ മരിച്ചു

ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടെന്നാണ് വിവരം.രക്ഷപ്പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

author-image
Biju
Updated On
New Update
saudi bus

മക്ക:മദീനയില്‍ ഉംറ ബസ് കത്തി നാല്‍പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മക്കയില്‍ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 46 ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്.മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്നാണ് വിവരം.

ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടെന്നാണ് വിവരം.രക്ഷപ്പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം-പുലര്‍ച്ചെ 1.30) അപകടം നടന്നത്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്‌റിനും മദീനക്കും ഇടയില്‍ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

  • Nov 17, 2025 13:59 IST

    കണ്‍ട്രോള്‍ റൂം തുറന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ബന്ധപ്പെടാം ഈ നമ്പറുകളില്‍

    മദീന: മദീനയിലെ കിങ് ഫഹദ് ആശുപത്രിക്ക് ചുറ്റും പറഞ്ഞറിയിക്കാനാകാത്ത വിധത്തില്‍ സങ്കടം പൊതിഞ്ഞിരിക്കുന്നു. ഇന്നലെ രാത്രി മദീനക്ക് സമീപം ടാങ്കറുമായി കൂട്ടിയിടിച്ച് വെന്തുമരിച്ച 42 പേരുടെയും മൃതദേഹം ആശുപത്രിയുടെ മോര്‍ച്ചറിയിലുണ്ട്.

    തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരിക്കുകയാണ് മൃതദേഹങ്ങളില്‍ ഭൂരിഭാഗവും. ഇത്രയും ഭീകരമായ ഒരു ദുരന്തം അടുത്ത കാലത്തൊന്നും ഓര്‍മയില്‍ ഇല്ലെന്ന് മദീനയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഷഫീക്ക് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ഇന്നലെ രാത്രി അപകടം സംഭവിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ സിവില്‍ ഡിഫന്‍സ് സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു.

    എന്നാല്‍ അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. 25-കാരനായ അബ്ദുല്‍ ഷുഐബ് മുഹമ്മദ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സൗദിയിലെ ദാരുണ അപകടത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ അടിയന്തര സഹായങ്ങള്‍ ഉറപ്പാക്കി. അപകടത്തില്‍ 42 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

    മരിച്ചവരില്‍ ഭൂരിഭാഗവും തെലുങ്കാന സംസ്ഥാനത്തുനിന്നുള്ള ഉംറ തീര്‍ഥടകരാണ്. മക്കയില്‍ നിന്ന് മദീനയിലേക്ക് പോവുകയായിരുന്ന തീര്‍ഥാടകരുടെ ബസാണ് സൗദി സമയം രാത്രി 11 മണിയോടെ അപകടത്തില്‍പ്പെട്ടത്. 42 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍, അപകടത്തില്‍ ദുരിതത്തിലായവര്‍ക്ക് ആശ്വാസമായി അധികൃതര്‍ ശക്തമായ ഇടപെടലാണ് നടത്തുന്നത്.

    തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി ഉടന്‍ തന്നെ റിയാദിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡിസിഎം) അബു മാതെന്‍ ജോര്‍ജുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി.

    മരിച്ചവരുടെ മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കുന്നതിനും പരുക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിനും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനോടും കേന്ദ്ര സര്‍ക്കാരിനോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.

    ജിദ്ദ കോണ്‍സുലേറ്റിന്റെ അടിയന്തര സഹായകേന്ദ്രം
    ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടകരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനും സഹായത്തിനുമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സ്ഥാപിച്ചു.  മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും പരുക്കേറ്റവരുടെ ചികിത്സാ സഹായത്തിനുമുള്ള ഫോളോ-അപ്പ് നടപടികള്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും നേതൃത്വത്തില്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.

    ബന്ധപ്പെടേണ്ട ഹെല്‍പ് ലൈന്‍ നമ്പര്‍: 
    8002440003 (ടോള്‍ ഫ്രീ)
    0122614093, 0126614276, 0556122301 (വാട്‌സ് ആപ്പ്)