selim khan and shanto khan
ധാക്ക : ബംഗ്ലാദേശിൽ നടൻ ഷാന്റോ ഖാനെയും , പിതാവും ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ സെലിം ഖാനെയും അക്രമികൾ മർദ്ദിച്ചു കൊലപ്പെടുത്തി.പ്രക്ഷോഭം ശക്തമായതോടെ തിങ്കളാഴ്ച ഉച്ചയോടെ സ്വന്തം നാട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷാൻ്റോയും പിതാവ് സെലിം ഖാനും ബാലിയ യൂണിയനിലെ ഫറക്കാബാദ് മാർക്കറ്റിൽ വച്ച് അക്രമികളുടെ മർദനത്തിൽ കൊല്ലപ്പെട്ടത്.
സംഭവത്തിൽ കൊൽക്കത്ത സിനിമാ മേഖലയിലെ അംഗങ്ങൾ ബുധനാഴ്ച നടുക്കം രേഖപ്പെടുത്തി.കൊൽക്കത്ത ആസ്ഥാനമായുള്ള അഭിനേതാക്കളിൽ പലരും ഷാൻ്റോ ഖാനോടൊപ്പം ബംഗ്ലാദേശ് ചലച്ചിത്ര പ്രോജക്റ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.അതെസമയം കൊലപാതകത്തിൻ്റെ കാരണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ ആരും തയ്യാറായിട്ടില്ല. മറ്റൊരു രാജ്യത്തിൻ്റെ ആഭ്യന്തര കാര്യമാണെന്നാണ് ഇവരുടെ പ്രതികരണം.
ചാന്ദ്പൂർ സമുദ്രാതിർത്തിയിലെ പത്മ-മേഘന നദിയിൽ നൂറുകണക്കിന് ഡ്രഡ്ജറുകൾ ഉപയോഗിച്ച് അനധികൃതമായി മണൽ ഖനനം നടത്തിയതിന് നിരവധി വർഷങ്ങൾ സലിം ഖാൻ ശിക്ഷ അനുഭവിച്ചിരുന്നു . അദ്ദേഹത്തിനെതിരായ ഒരു കേസ് നിലവിൽ എസിസിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.’ഷാഹെൻഷാ’, ‘ബിദ്രോഹി’ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ സിനിമകൾ നിർമ്മിച്ച ഷാപ്ല മീഡിയയുടെ പ്രൊപ്രൈറ്ററും ഡയറക്ടറുമായിരുന്നു അദ്ദേഹം. രാഷ്‌ട്രപിതാവായ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജീവിതം ആസ്പദമാക്കി ‘തുങ്കി പരാർ മിയ ഭായ്’ എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.
ഈ വർഷം ജൂലൈയിൽ, 3.25 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ച് നടൻ ഷാൻ്റോ ഖാനെതിരെ അഴിമതി വിരുദ്ധ കമ്മീഷൻ കേസെടുത്തിരുന്നു.2019-ൽ 'പ്രേം ചോർ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷാൻ്റോ പിന്നീട് 2021-ൽ 'പിയാ റേ', 2023-ൽ 'ബുബുജാൻ', 2024-ൽ 'ആൻ്റോ നഗർ' എന്നീ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.