ആഗോള ടെക് ഭീമനായ ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. മാനേജീരിയല്‍ സ്ഥാനങ്ങളിലുള്ള 14,000-ഓളം പേരെ ഈ വര്‍ഷം പിരിച്ചുവിടാനായി ആമസോണ്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതിലൂടെ പ്രതിവര്‍ഷം 2.1 ബില്യണ്‍ ഡോളര്‍ മുതല്‍ 3.6 ബില്യണ്‍ ഡോളര്‍ വരെ ലാഭമുണ്ടാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.മാനേജ്‌മെന്റ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ എണ്ണം 13% കുറയ്ക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. ഇതോടെ മാനേജര്‍മാരുടെ എണ്ണം 105,770-ല്‍നിന്ന് 91,936 ആയി കുറയുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആമസോണിന്റെ റീട്ടെയില്‍ ഡിവിഷനെയും എച്ച്.ആര്‍. വിഭാഗങ്ങളെയുമാണ് പിരിച്ചുവിടല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നാണ് വിവരം. കമ്പനിയുടെ വരുമാനവളര്‍ച്ച മന്ദഗതിയിലായതും പ്രവര്‍ത്തനച്ചെലവുകളിലെ വര്‍ധനവുമാണ് പുതിയ പിരിച്ചുവിടലിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. 2023-ലും ആമസോണില്‍ സമാനമായരീതിയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടന്നിരുന്നു. ഏകദേശം 18,000-ഓളം പേര്‍ക്കാണ് 2023-ല്‍ ആമസോണില്‍ ജോലിനഷ്ടമായത്.
ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 14,000-ഓളം പേർക്ക് ജോലി നഷ്ടമായേക്കും
പ്രവര്‍ത്തനച്ചെലവുകളിലെ വര്‍ധനവുമാണ് പുതിയ പിരിച്ചുവിടലിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ഏകദേശം 18,000-ഓളം പേര്‍ക്കാണ് 2023-ല്‍ ആമസോണില്‍ ജോലിനഷ്ടമായത്.
New Update