ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം; യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്

ഇന്ത്യയ്ക്കുമേലും അധിക തീരുവ ചുമത്തണമെന്ന് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായുള്ളതാണ് ട്രംപിന്റെ നീക്കം.

author-image
Biju
New Update
gudtryff

ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്കും ചൈനയ്ക്കും അധിക തീരുവ ചുമത്തണമെന്ന് യൂറോപ്യന്‍ യൂണിയനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചൈനയ്ക്ക് 100% വരെ തീരുവ ചുമത്തണമെന്ന് ട്രംപ് യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ഒരു യുഎസ് ഉദ്യോഗസ്ഥനും യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞനും പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ത്യയ്ക്കുമേലും അധിക തീരുവ ചുമത്തണമെന്ന് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായുള്ളതാണ് ട്രംപിന്റെ നീക്കം.

കോണ്‍ഫറന്‍സ് കോളിലൂടെയാണ് അധിക തീരുവ ചുമത്തണമെന്ന അഭ്യര്‍ത്ഥന ട്രംപ് നടത്തിയത്. യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ അഭ്യര്‍ത്ഥന സ്വീകരിച്ചാല്‍ സമാനമായ താരിഫ് ചുമത്താന്‍ തയ്യാറാണെന്ന് യുഎസ് സൂചിപ്പിച്ചതായി യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു.

നേരത്തെ, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ യുഎസ് ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുന്നതാണ് പിഴ ചുമത്താന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ നടപടി. പുതിയ ഉത്തരവോടെ, യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളും 50 ശതമാനം തീരുവ നേരിടേണ്ടിവരും. ട്രംപ് ആദ്യം പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓഗസ്റ്റ് 7 മുതലും, പുതിയ തീരുവ 21 ദിവസത്തിനു ശേഷവും പ്രാബല്യത്തില്‍ വരും.

donald trump