യുവാക്കള്‍ പടക്കം പൊട്ടിച്ചതെന്ന് സൂചന

പ്രാദേശിക സംഗീത ബാന്‍ഡിന്റെ സംഗീത നിശയ്ക്കിടെയായിരുന്നു അഗ്‌നിബാധയുണ്ടായത്. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആഘോഷം പൊലിപ്പിക്കാന്‍ പടക്കം പ്രയോഗിച്ചതാണ് നിശാക്ലബ്ബിന്റെ മേല്‍ക്കൂരയില്‍ തീ പിടിക്കാന്‍ കാരണമായെന്നാണ് ആഭ്യന്തര മന്ത്രി പാഞ്ചേ തോഷ്‌കോവ്‌സ്‌കി വിശദമാക്കുന്നത്.

author-image
Biju
New Update
Sdf

സ്‌കോപിയെ: യൂറോപ്പിന്റെ തെക്ക് കിഴക്കന്‍ മേഖലയിലെ മാസിഡോണിയയില്‍ നിശാക്ലബ്ബിലുണ്ടായ അഗ്‌നിബാധയില്‍ 51 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 

മാസിഡോണിയയിലെ കിഴക്കന്‍ നഗരമായ കോക്കാനിയില്‍ നിശാക്ലബ്ബില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീ പടര്‍ന്നുപിടിച്ചത്. സംഭവത്തില്‍ 100ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് വിശദമാക്കിയത്. പുലര്‍ച്ചെ 2.35ഓടെയാണ് അഗ്‌നിബാധയുണ്ടായത്. 

പ്രാദേശിക സംഗീത ബാന്‍ഡിന്റെ സംഗീത നിശയ്ക്കിടെയായിരുന്നു അഗ്‌നിബാധയുണ്ടായത്. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആഘോഷം പൊലിപ്പിക്കാന്‍ പടക്കം പ്രയോഗിച്ചതാണ് നിശാക്ലബ്ബിന്റെ മേല്‍ക്കൂരയില്‍ തീ പിടിക്കാന്‍ കാരണമായെന്നാണ് ആഭ്യന്തര മന്ത്രി പാഞ്ചേ തോഷ്‌കോവ്‌സ്‌കി വിശദമാക്കുന്നത്. 

നിശാ ക്ലബ്ബിന്റെ അകത്ത് തീ പടരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്. പെട്ടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കാന്‍ ആവശ്യപ്പെടുന്ന ബാന്‍ഡി സംഘത്തിനിടയിലൂടെ യുവതീയുവാക്കള്‍ പരക്കം പായുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. 

മാസിഡോണിയയിലെ ഏറ്റവും ദുഖം നിറഞ്ഞ ദിവസമാണ് ഇതെന്നും. യുവതലമുറയിലെ നിരവധി പേരുടെ മരണം വളരെ വേദനിപ്പിക്കുന്നതാണെന്നും വടക്കന്‍ മാസിഡോണിയ പ്രധാനമന്ത്രി എക്‌സിലെ കുറിപ്പില്‍ വിശദമാക്കി. 

ആശുപത്രിക്ക് പുറത്ത് അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ തേടിയെത്തുന്നവരുടേയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 1500ഓളം പേരാണ് അഗ്‌നിബാധയുണ്ടാ സമയത്ത് നിശാക്ലബ്ബിനുള്ളിലുണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. 

 

fire