'ഇന്ത്യൻ ആക്രമണത്തിൽ AWACS വിമാനം തകർന്നു'-പാക് വ്യോമസേന മുൻമേധാവിയുടെ വെളിപ്പെടുത്തല്‍

കറാച്ചിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഭൊലാരി വ്യോമതാവളത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥരും മാക്‌സര്‍ ടെക്‌നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളും സ്ഥിരീകരിച്ചിരുന്നു.

author-image
Anitha
New Update
ghfgtdfd

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാക് വ്യോമതാവളമായ ഭൊലാരിയില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ അവരുടെ 'വിലയേറിയ' AWACS വിമാനം തകര്‍ന്നുവെന്ന് പാകിസ്താന്‍ വ്യോമസേനാ മുന്‍മേധാവിയടെ വെളിപ്പെടുത്തല്‍. വായുവിലൂടെയുള്ള ആക്രമണ മുന്നറിയിപ്പ് നല്‍കുന്നതും നിയന്ത്രണ സംവിധാനവും ഘടിപ്പിച്ച വിമാനമാണ് AWACS. പാക് വ്യോമസേനാ മേധാവിയായിരുന്ന റിട്ട.എയര്‍ മാര്‍ഷല്‍ മസൂദ് അഖ്തര്‍ ആണ് ഒരു അഭിമുഖത്തില്‍ ഇന്ത്യയുടെ മിസൈല്‍ ആക്രമണം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

കറാച്ചിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഭൊലാരി വ്യോമതാവളത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥരും മാക്‌സര്‍ ടെക്‌നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളും സ്ഥിരീകരിച്ചിരുന്നു.

'അവര്‍ (ഇന്ത്യന്‍ സേന) തുടര്‍ച്ചയായി നാല് ബ്രഹ്‌മോസ് മിസൈലുകള്‍ പ്രയോഗിച്ചു... (പാകിസ്താന്‍) പൈലറ്റുമാര്‍ അവരുടെ വിമാനങ്ങള്‍ സുരക്ഷിതമാക്കാന്‍ പരിശ്രമങ്ങള്‍ നടത്തി. പക്ഷേ മിസൈലുകള്‍ വന്നുകൊണ്ടിരുന്നു, നിര്‍ഭാഗ്യവശാല്‍, നാലാമത്തേത് നമ്മുടെ AWACS നിലയുറപ്പിച്ചിരുന്ന ഹാംഗറില്‍ പതിച്ചു. അത് തകര്‍ന്നു, ആളപായവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു' അഭിമുഖത്തിനിടെ മസൂദ് അഖ്തര്‍ പറഞ്ഞു.

ഭൊലാരിയിലേത് പാകിസ്താന്റെ ഏറ്റവും പുതിയ വ്യോമത്താവളമാണ്. 2017 ഡിസംബറില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പാകിസ്താന്റെ ആധുനിക വ്യോമതാവളത്തില്‍ 2020 ചൈനയുമായി 'ഷഹീന്‍ IX' എന്ന പേരില്‍ വ്യോമാഭ്യാസ പ്രകടനം നടത്തിയിരുന്നു. മെയ് 10-നാണ് ഭൊലാരി ഉള്‍പ്പടെ പാകിസ്താന്റെ 11 സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തിയത്.

pakisthan india