മരിച്ച 50 പേരില്‍ 44 പേര്‍ പാക്കിസ്ഥാനികള്‍

അപകടത്തില്‍ 50 പേര്‍ മരിച്ചെന്നും, ഇവരില്‍ 44 പേര്‍ പാക്കിസ്ഥാനികളാണെന്നും സ്പെയിന്‍ ആസ്ഥാനമായുള്ള കുടിയേറ്റ അവകാശ സംഘടനയായ വാക്കിംഗ് ബോര്‍ഡേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

author-image
Biju
New Update
a222

44 people killed

മൊറോക്കോ: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ അറ്റ്‌ലാന്റിക് തീരത്ത് കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് നാല്‍പ്പതിലധികം പാകിസ്ഥാനികള്‍ കൊല്ലപ്പെട്ടു. സ്‌പെയ്‌നിലേക്കുള്ള യാത്രയ്ക്കിടെ മൊറോക്കോയ്ക്കു സമീപമാണ് അപകടമുണ്ടായത്. മൗറിറ്റാനിയയില്‍ നിന്ന് പുറപ്പെട്ട ബോട്ടില്‍ എണ്‍പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പാകിസ്ഥാനികളും കിഴക്ക് പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ളവരുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജനുവരി രണ്ടിനാണ് കുടിയേറ്റക്കാര്‍ മൗറിറ്റാനിയയില്‍ നിന്ന് യാത്ര തുടങ്ങിയത്. യാത്രാമധ്യേ ബോട്ട് മറിയുകയായിരുന്നു. ബോട്ടില്‍ 66 പാകിസ്ഥാന്‍ സ്വദേശികള്‍ ഉള്‍പ്പെടെ 86 അനധികൃത കുടിയേറ്റക്കാരുണ്ടായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 36 പേരെ മൊറോക്കന്‍ അധികൃതര്‍ രക്ഷപ്പെടുത്തി.

അപകടത്തില്‍ 50 പേര്‍ മരിച്ചെന്നും, ഇവരില്‍ 44 പേര്‍ പാക്കിസ്ഥാനികളാണെന്നും സ്പെയിന്‍ ആസ്ഥാനമായുള്ള കുടിയേറ്റ അവകാശ സംഘടനയായ വാക്കിംഗ് ബോര്‍ഡേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന് പിന്നാലെ പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മനുഷ്യക്കടത്ത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

രക്ഷപ്പെട്ട കുടിയേറ്റക്കാരെ ദഖ്ലയ്ക്ക് സമീപമുള്ള ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ പഞ്ചാബിലെ നഗരങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും.

യൂറോപ്യന്‍ യൂണിയന്‍സ് ബോര്‍ഡര്‍ ഏജന്‍സിയായ ഫ്രോണ്ടക്‌സിന്റെ റിപ്പോര്‍ട്ടു പ്രകാരം, വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് സ്‌പെയിനിലെ കാനറി ദ്വീപുകളിലേക്ക് പാകിസ്ഥാനികളുള്‍പ്പെടെ 50,000-ത്തിലധികം കുടിയേറ്റക്കാരാണ് കഴിഞ്ഞ വര്‍ഷം മാത്രം യാത്ര ചെയ്തിരിക്കുന്നത്. 

pakistan news