ട്രംപിന്റെ ഭീഷണിയേറ്റു: കുടിയേറ്റക്കാരെ സ്വീകരിച്ച് കൊളംബിയ

കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പിന്‍വലിച്ചു. തിരിച്ചയക്കുന്ന കുടിയേറ്റക്കാരെ സ്വീകരിച്ചില്ലെങ്കില്‍ കൊളംബിയക്കെതിരെ ഉപരോധവും നികുതിയും ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.

author-image
Prana
New Update
trump---2

കുടിയേറ്റക്കാരെ സ്വീകരിക്കുമെന്ന് കൊളംബിയ; കൊളംബിയക്കെതിരെ പ്രഖ്യാപിച്ച ഉപരോധ, നികുതി ഭീഷണി പിന്‍വലിച്ച് യുഎസ്.
യുഎസില്‍ നിന്ന് കുടിയേറ്റക്കാരെ കയറ്റി അയച്ച വിമാനം ഇറക്കുന്നതിന് അനുമതി നല്‍കില്ലെന്ന തീരുമാനം കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പിന്‍വലിച്ചു. തിരിച്ചയക്കുന്ന കുടിയേറ്റക്കാരെ സ്വീകരിച്ചില്ലെങ്കില്‍ കൊളംബിയക്കെതിരെ ഉപരോധവും നികുതിയും ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടിയേറ്റക്കാരെ സ്വീകരിക്കുമെന്ന് കൊളംബിയ അറിയിച്ചത്.
ഒരു കുടിയേറ്റക്കാരന്‍ ഒരു കുറ്റവാളിയല്ല, ഒരു മനുഷ്യന് അര്‍ഹിക്കുന്ന മാന്യതയോടെയാണ് അവരോട് പെരുമാറേണ്ടതെന്ന് പെട്രോ പറഞ്ഞു. നാടുകടത്തപ്പെട്ട കുടിയേറ്റക്കാരോടുള്ള യുഎസ് അധികൃതരുടെ പെരുമാറ്റത്തെ പെട്രോ വിമര്‍ശിച്ചു. നാടുകടത്തപ്പെട്ട പൗരന്മാരെ സിവിലിയന്‍ വിമാനങ്ങളിലും മനുഷ്യത്വപരമായ സാഹചര്യങ്ങളിലും മാത്രമേ കൊളംബിയ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമീപ വര്‍ഷങ്ങളില്‍ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ കൊളംബിയക്കാര്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. സെപ്റ്റംബര്‍ വരെയുള്ള 12 മാസ കാലയളവില്‍ 1,27,000-ത്തിലധികം പേര്‍ അനധികൃത കുടിയേറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ടു. 2020 നും 2024 നും ഇടയില്‍ യുഎസില്‍ നിന്ന് നാടുകടത്തല്‍ വിമാനങ്ങള്‍ സ്വീകരിക്കുന്ന രാജ്യങ്ങളില്‍ കൊളംബിയ അഞ്ചാം സ്ഥാനത്താണ്

trump