കുവൈത്തിലും യുഎഇയിലും ഹൈപ്പര്‍സോണിക് മിസൈല്‍ പ്രയോഗിച്ച് ഇറാന്‍

അതിനിടെ അമേരിക്കന്‍ പടക്കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫ് വിട്ടുവെന്ന് ഇറാന്‍ അവകാശപ്പെട്ടു. അമേരിക്ക പിന്‍വാങ്ങുന്നുവെന്നാണ് ടെഹറാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

author-image
Biju
New Update
kuwit

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഇറാന്‍ ആക്രമിച്ചു. ജീവനക്കാര്‍ക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. എത്ര പേര്‍ക്ക് പരിക്കേറ്റു എന്നടക്കം വിശദമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാല്‍ ആക്രമണം നടന്നതായി കുവൈത്ത് അറിയിക്കുന്നുണ്ട്. ഡ്രോണ്‍ ആക്രമണം നടന്നതായാണ് കുവൈത്ത് അറിയിക്കുന്നത്. ജീവനക്കാര്‍ക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് ഔദ്യോഗിക വിശദീകരണം. 

ഇറാന്റെ ഭാഗത്ത് നിന്ന് റിയാദിലും കിഴക്കന്‍ മേഖലയിലും നടന്ന ആക്രമണത്തിന് ന്യായീകരണമില്ലെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തി. യുഎഇയിലും ആക്രമണം തുടരുകയാണ്. ദുബായില്‍ വീണ്ടും സ്‌ഫോടനശബ്ദം കേട്ടു. ഇത് മിസൈലുകളെ പ്രതിരോധിക്കുന്നതാകാന്‍ സാധ്യതയുണ്ട്. യുഎഇയില്‍ തുടര്‍ച്ചയായി ആക്രമണം നടക്കുന്നതായാണ് വിവരം. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. പരിഭ്രാന്തി വേണ്ടെന്ന് യുഎഇ അധികൃതര്‍ പറയുന്നു. അനാവശ്യമായി സാധനങ്ങള്‍ വാങ്ങി കൂട്ടേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്. 

അതിനിടെ അമേരിക്കന്‍ പടക്കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫ് വിട്ടുവെന്ന് ഇറാന്‍ അവകാശപ്പെട്ടു. അമേരിക്ക പിന്‍വാങ്ങുന്നുവെന്നാണ് ടെഹറാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമാന്‍ കടലിലേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സൗത്ത് -ഈസ്റ്റ് മേഖലയിലേക്കും അമേരിക്കന്‍ പടക്കപ്പലുകള്‍ പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്.