ഇറാന്‍ ആണവ പരീക്ഷണം നടത്തിയെന്ന് അഭ്യൂഹം

ഇറാന്‍ ആണവ പരീക്ഷണങ്ങള്‍ക്കു തുടക്കമിട്ടെന്നും ഇതിന്റെ ഫലമായാണു ഭൂകമ്പം സംഭവിച്ചതെന്നും അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്. അതേസമയം യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) ഭൂകമ്പത്തിനു പിന്നില്‍ ആണവ പരീക്ഷണങ്ങളാണെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളഞ്ഞു

author-image
Biju
New Update
bhoodaf

ടെഹ്‌റാന്‍: ഇറാനില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. ഇന്നലെ രാത്രി 9 മണിയോടെയാണു വടക്കന്‍ ഇറാനിലെ സെംനാല്‍ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. സെംനാനില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെ തെക്കു പടിഞ്ഞാറായി 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 

അതേസമയം ഇറാന്‍ ആണവ പരീക്ഷണങ്ങള്‍ക്കു തുടക്കമിട്ടെന്നും ഇതിന്റെ ഫലമായാണു ഭൂകമ്പം സംഭവിച്ചതെന്നും അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്. അതേസമയം യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) ഭൂകമ്പത്തിനു പിന്നില്‍ ആണവ പരീക്ഷണങ്ങളാണെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളഞ്ഞു.

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഭൂചലനം സംഭവിച്ചിരിക്കുന്നത്. ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയതെന്നും ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ അറിയിച്ചു. 

അറേബ്യന്‍, യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ സംഗമിക്കുന്ന ആല്‍പൈന്‍-ഹിമാലയന്‍ ഭൂകമ്പ മേഖലയിലുള്ള ഇറാന്‍ ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്. ഇറാനില്‍ സാധാരണയായി ഒരു വര്‍ഷം 2,100 ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്, അതില്‍ 15 മുതല്‍ 16 വരെ 5.0 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തീവ്രതയുള്ളവയാണ്. 2006 നും 2015 നും ഇടയില്‍ രാജ്യത്ത് 96,000 ഭൂകമ്പങ്ങളാണ് സംഭവിച്ചത്.

 

earthquake iran