കനേഡിയൻ മണ്ണിൽ ആദ്യം ജനിച്ച കണ്ടാമൃഗത്തിന് വിട നൽകി രാജ്യം. ക്യുബെക്കിലെ ഗ്രാൻബി മൃഗശാലയിൽ കഴിഞ്ഞ ഷബൂലയെന്ന 45 വയസ്സുള്ള കാണ്ടാമൃഗമാണ് ഓർമയായത്. 1979ൽ ടൊറന്റോ മൃഗശാലയിൽ വൈറ്റ് റെനോ വിഭാഗത്തിൽ ആണ് ഷബുല ജനിച്ചത്.
3 പതിറ്റാണ്ടോളം ടൊറന്റോയിൽ കഴിഞ്ഞശേഷമാണു ഷബൂല ക്യുബെക്കിലെത്തിയത്. സാധാരണഗതിയിൽ മൃഗശാലകളിൽ കഴിയുന്ന കാണ്ടാമൃഗത്തിന്റെ ആയുസ്സ് 36 വയസാണ്. കരയിലെ ഏറ്റവും വലിയ രണ്ടാമത്തെ സസ്തനിയായ കാണ്ടാമൃഗങ്ങൾ അപകടകാരികളാണെങ്കിലും കഴിയുന്നത്ര മനുഷ്യരുമായി സമ്പർക്കമില്ലാതെ ജീവിക്കുയാണ് ഇവരുടെ ജീവിത രീതി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 5 ലക്ഷം കാണ്ടാമൃഗങ്ങൾ ഭൂമിയിലുണ്ടായിരുന്നു.
എന്നാൽ ഇന്ന് വെറും കാൽ ലക്ഷത്തിലാണ് ഇവയുടെ എണ്ണം. വൈറ്റ് റൈനോ കൂടാതെ ലോകത്ത് 4 തരം കാണ്ടാമൃഗങ്ങൾ കൂടിയുണ്ട്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം അഥവാ ഇന്ത്യൻ റൈനോ ബ്ലാക്ക് റൈനോ, സുമാത്രൻ റൈനോ, ജാവൻ റൈനോ എന്നിവയാണ് ഇവ. ബ്ലാക്ക് റൈനോ വൈറ്റ് റൈനോ എന്നിവ ആഫ്രിക്കയിലും ബാക്കിയുള്ളവ ഏഷ്യയിലുമാണ് ജീവിക്കുന്നത്.
സുമാത്രൻ റൈനോ,ബ്ലാക്ക് റൈനോ വൈറ്റ് റൈനോ എന്നിവ കടുത്ത വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ്. ഇ ന്ത്യൻ റൈനോ അഥവാ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അപരിമിതമായ വേട്ട കാരണം വംശ നാശ ഭീഷണി നേരിടേണ്ടതായിരുന്നു. വെറും 200 ജീവികൾ ഉണ്ടായിരുന്നു ആ കാലത്ത് തുടർന്ന് സർക്കാരിന്റെ നയം ആണ് ഇവയുടെ എണ്ണം വർദ്ധിപ്പിച്ചു സുരഷിതമാക്കിയത്. ഇന്ന് ഇത്തരം കാണ്ടാമൃഗങ്ങളുടെ 80 ശതമാനവും അസം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ജീവിക്കുന്നത്.
അസമിലെ കാസിരംഗ ദേശീയ പാർക്കിന്റെ മുഖമുദ്ര തന്നെ ഈ കാണ്ടാമൃഗങ്ങളാണ്. ശക്തരായ ജീവികളാണെങ്കിലും വലിയ പ്രതിസന്ധി നേരിടുന്ന ജീവികളാണു കാണ്ടാമൃഗങ്ങൾ. ഇന്ത്യയിലെ കാസിരംഗ നാഷനൽ പാർക്കില്‍ 2021ൽ 2500ലധികം കാണ്ടാമൃഗക്കൊമ്പുകൾ ചൂളകളിൽ കത്തിച്ചതിന്റെ വാർത്തയും ചിത്രങ്ങളും ലോശ്രദ്ധ നേടുകയായിരുന്നു.
ഇവയുടെ നീളമുള്ള കൊമ്പുകളാണ് ഇവയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇവയുടെ കൊമ്പുകൾക്ക് ഔഷധ ഗുണമുണ്ടെന്ന വിശ്വാസമാണ് ഇതിനു കാരണമാകുന്നത്. വിയറ്റ്നാമിലും ചൈനയിലുമാണ് കാണ്ടാമൃഗത്തിന്റെ കൊമ്പുകളുടെ ഏറ്റവും വലിയ കരിഞ്ചന്തകളുള്ളത്.
പ്രധാനമായും രണ്ടു കാര്യങ്ങൾക്കാണ് കാണ്ടാമൃഗ കൊമ്പുകൾ വാങ്ങിക്കപ്പെടുന്നത്. ചൈനീസ് പാരമ്പര്യ വൈദ്യമനുസരിച്ചു കൊമ്പുകൾ പൊടിച്ചത് ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കാറുണ്ട്. ഇത് കാണ്ടമൃഗത്തിന്റെ വേട്ടയിലേക്ക് നയിക്കുന്നു.
എന്നാൽ ഇവയ്ക്ക് അത്തരത്തിൽ ഉള്ള കഴിവ് ഇല്ലെന്നു മെഡിക്കൽ ഗവേഷകർ പറയുന്നു. മനുഷ്യരുടെ നഖത്തിലുള്ള കെരാറ്റിൻ തന്നെയാണ് കാണ്ടാമൃഗത്തിന്റെ കൊമ്പിലുമടങ്ങിയിരിക്കുന്നത്. ചൈനീസ് വൈദ്യത്തിൽ പനിക്കും ഇവ ഉപയോഗ പ്രധനമാണ് എന്നും വിശ്വാസമുണ്ട്.
എന്നാൽ ഇവയൊക്കെ അടിസ്ഥാന രഹിതമാണ് എന്നാണ് ഗവേഷകർ പറയുന്നത്. സമ്പന്നർ കാണ്ടാമൃഗത്തിന്റെ കൊമ്പുകൾ ഒരു പ്രദർശന വസ്തുവായും വാങ്ങാറുണ്ട്. ഈ ഈ കൊമ്പുപയോഗിച്ചു നിർമിച്ച ബ്രേസ്‌ലെറ്റുകൾ, മാലകൾ തുടങ്ങിയവയ്ക്കൊക്കെ വലിയ ഡിമാൻഡാണ്. വിയറ്റ്നാമിലെ ധനികർ ശരീരത്തിലെ വിഷ വസ്തുക്കൾ പുറത്തു ചാടിക്കാൻ ഇവ ഉപയോഗ പ്രദമാണ് എന്ന വിശ്വാസം ഉണ്ട്.