ഷെയ്ക്ക് ഹസീനയുടെ സര്‍ക്കാരിനെ കലാപത്തിലൂടെ മറിച്ചിട്ട്, മുഹമ്മദ് യൂനിസിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം വന്നതിനു ശേഷമുള്ള അസ്വസ്ഥതകള്‍ പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് ധാക്കയില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംവരണ വിരുദ്ധ പ്രതിഷേധത്തില്‍ തുടങ്ങിയ ഈ അസാധാരണമായ സംഭവങ്ങള്‍ വിപണിയേയും പൗരന്മാരുടെ സാധാരണ ജീവിതത്തേയും സാരമായി ബാധിച്ചിട്ടുണ്ട്.സർക്കാർ ജോലികളിലെ ക്വാട്ട സമ്പ്രദായത്തിനെതിരായ പ്രതിഷേധമായി ആദ്യം ആരംഭിച്ച സമരം ബംഗ്ലാദേശിനെ അസ്വസ്ഥമാക്കിയിരുന്നു. എന്നാൽ താമസിയാതെ അത് സർക്കാർ വിരുദ്ധ പ്രകടനങ്ങളായി മാറുകയായിരുന്നു. ഇത് 400 ലധികം പേരുടെ മരണത്തിലേക്ക് നയിച്ചു. അശാന്തി കാരണം ഷെയ്ഖ് ഹസീന രാജ്യത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ‘പാവങ്ങളുടെ ബാങ്കർ’ എന്നറിയപ്പെടുന്ന മുഹമ്മദ് യൂനുസ് ഇടക്കാല ഗവൺമെൻ്റിൻ്റെ മുഖ്യ ഉപദേഷ്ടാവായി ചുമതലയേൽക്കുകയും ചെയ്തു.
ഈ സംഭവങ്ങളെത്തുടര്‍ന്ന് ഭക്ഷ്യ വിലപ്പെരുപ്പം 13 വർഷങ്ങള്‍ക്കുശേഷം ആദ്യമായി ജൂലൈ അവസാനത്തോടെ 14 ശതമാനം കടന്നു. ഡോളറിനെ അപേക്ഷിച്ച് ബംഗ്ലാദേശിന്‍റെ ഔദ്യോഗിക നാണയമായ ടാക്കയുടെ മൂല്യവും കൂപ്പുകുത്തിയിട്ടുണ്ട്.
ബംഗ്ലാദേശ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം ജൂലൈയിലെ ഉപഭോക്തൃ വില സൂചിക (പണപ്പെരുപ്പം) 12 വർഷത്തിനിടയിലെ എക്കാലത്തെയും ഉയർന്ന നിരക്കായ 11.66 ശതമാനത്തിലെത്തി. ഭക്ഷ്യ വിലക്കയറ്റം, 13 വർഷത്തിനിടെ ആദ്യമായി ജൂലൈയിൽ 14 ശതമാനം കവിഞ്ഞെന്നും ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. പുതിയ ഭരണകൂടം അധികാരമേറ്റശേഷവും അനിശ്ചിതത്വം നിലനിൽക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് പരമാവധി പണം പിൻവലിക്കുന്നതിന് സെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്മൂലം രാജ്യത്തെ ബിസിനസ് മേഖലയും പണലഭ്യത കുറഞ്ഞതിന്‍റെ പ്രതിസന്ധി നേരിടുന്നുണ്ട്. നിലവിലെ അവസ്ഥയിൽ, ബംഗ്ലാദേശിലെ പൗരന്മാർക്ക് ഒരു ബാങ്കിൽ നിന്ന് ഒരേസമയം 2 ലക്ഷം ടാക്കയിൽ കൂടുതൽ പിൻവലിക്കാൻ കഴിയില്ല.