അമേരിക്കന്‍ ബഹുരാഷ്ട്ര ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ 15 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനായി നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കി ഫ്രഞ്ച് സംരഭകന്‍. ഫ്രഞ്ച് കമ്പനിയായ റോയ് എനര്‍ജി ഗ്രൂപ്പിന്റെ സിഇഒ ആയ റൊമെയ്ന്‍ റോയ് ആണ് ടെസ്‌ല വാഹനങ്ങള്‍ക്കായി നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കിയത്. 1.42 കോടി അധികമായി ചെലവാകുമെങ്കിലും, പകരം യൂറോപ്യന്‍ നിര്‍മിത ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ നയങ്ങള്‍ക്കും ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ വിവാദ നടപടികള്‍ക്കും എതിരായി അമേരിക്കന്‍ നിര്‍മിത ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള യൂറോപ്പിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് കമ്പനിയുടെ ഈ നടപടിയെന്ന് ബിസിനസ് മാധ്യമമായ ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ അഭിപ്രായങ്ങളും പരിസ്ഥിതി നയങ്ങളെക്കുറിച്ചുള്ള യുഎസ് ഭരണകൂടത്തിന്റെ നിലപാടും റോയിയെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒ ആയി സേവനമനുഷ്ഠിക്കുന്നതിനു പുറമേ മസ്‌ക് ഡൊണാള്‍ഡ് ട്രംപിന്റെ കാര്യക്ഷമതാ വകുപ്പിന്റെ(ഡോജ്) തലവനുമാണ് മസ്ക്. ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളും.റോയിയുടെ കമ്പനിയായ റോയ് എനര്‍ജി, വര്‍ഷങ്ങളായി ടെസ്‌ല വാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ്. കഴിഞ്ഞ നവംബറില്‍ 15 ടെസ്‌ല വാഹനങ്ങള്‍ ഉള്‍പ്പെടെ 30-ഓളം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കമ്പനി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതിലെ 15 വാഹനങ്ങളുടെ ഓര്‍ഡറാണ് ഇപ്പോള്‍ കമ്പനി റദ്ദാക്കിയിരിക്കുന്നത്. പരിസ്ഥിതിയെ ചൂഷണംചെയ്യുന്നവര്‍ക്ക് തന്റെ ഡോളര്‍ നല്‍കില്ലെന്നതാണ് റോയിയുടെ നിലപാട്.
യുഎസ് നിർമിത ഉത്പന്നങ്ങൾ വേണ്ട; 15 ടെസ്‌ല വാഹനങ്ങളുടെ ഓർഡർ റദ്ദാക്കി ഫ്രഞ്ച് കമ്പനി
ടെസ്‌ല വാഹനങ്ങള്‍ക്കായി നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കിയത്. 1.42 കോടി അധികമായി ചെലവാകുമെങ്കിലും, പകരം യൂറോപ്യന്‍ നിര്‍മിത ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം
New Update