4 ഇസ്രായേലി ബന്ദികളുടെ മൃതദേഹം കൈമാറി ഹമാസ്

തെക്കന്‍ ഇസ്രായേലിലെ കിബ്ബറ്റ്‌സ് നിര്‍ ഓസിലെ വീട്ടില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ഷിരി ബിബാസ് (32 ), മക്കളായ ഏരിയല്‍ (4), 9 മാസം പ്രായമുള്ള ഖിഫിര്‍ എന്നിവരുടെ മൃതദേഹങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാലാമത്തെ മൃതദേഹം 83കാരനായ ഓഡെഡ് ലിഫ്ഷിറ്റ്‌സിന്റേതാണെന്ന് പറയപ്പെടുന്നു.

author-image
Biju
New Update
SE

ടെല്‍ അവീവ്: തടവില്‍ മരിച്ച നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് ഇസ്രായേലിന് കൈമാറി. ആദ്യമായാണ് അവര്‍ മരിച്ച ബന്ദികളുടെ മൃതദേഹം കൈമാറുന്നത്. 2023 ഒക്ടോബര്‍ 7നാണ് ഹമാസ്, ഇസ്രായേലില്‍ നിന്ന് നിരവധിപ്പേരെ ബന്ദികളാക്കുന്നത്. 

തെക്കന്‍ ഇസ്രായേലിലെ കിബ്ബറ്റ്‌സ് നിര്‍ ഓസിലെ വീട്ടില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ഷിരി ബിബാസ് (32 ), മക്കളായ ഏരിയല്‍ (4), 9 മാസം പ്രായമുള്ള ഖിഫിര്‍ എന്നിവരുടെ മൃതദേഹങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാലാമത്തെ മൃതദേഹം 83കാരനായ ഓഡെഡ് ലിഫ്ഷിറ്റ്‌സിന്റേതാണെന്ന് പറയപ്പെടുന്നു.

മൃതദേഹങ്ങള്‍ ആദ്യം റെഡ് ക്രോസിന് കൈമാറി. തുടര്‍ന്ന് ഇസ്രായേല്‍ സൈന്യത്തിന് കൈമാറി. മൃതദേഹങ്ങളെ വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹത്തെ പ്രതീക്ഷിച്ച് നിരവധി ആളുകളാണ് റോഡില്‍ കാത്തുനിന്നത്. മൃതദേഹങ്ങള്‍ ടെല്‍ അവീവിലെ അബു കബീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് മെഡിസിനിലേക്ക് ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോയി. 

2023 നവംബറില്‍ ബിബാസിന്റെ കുട്ടികളും അവരുടെ അമ്മയും ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് ആരോപിച്ചിരുന്നു. എന്നാല്‍ ഒരു തെളിവും ഹാജരാക്കിയില്ല. അവരുടെ മരണം ഇസ്രായേലും സ്ഥിരീകരിച്ചിട്ടില്ല. പിതാവ് യാര്‍ഡന്‍ ബിബാസിനെ 484 ദിവസത്തെ തടവിനുശേഷം ഈ മാസം ആദ്യം ഹമാസ് മോചിപ്പിച്ചിരുന്നു.  

 

israel and hamas conflict israel hamas