സൈന്യത്തിലെ വനിതാ ഉപദേശക സമിതി പിരിച്ചുവിട്ട് ട്രംപ്

സ്ത്രീകള്‍ക്ക് സൈന്യത്തില്‍ വലിയ പങ്കാളിത്തം ലഭിച്ചു തുടങ്ങിയ 1951-ലാണ് ഈ സമിതി രൂപീകരിച്ചത്. പ്രതിരോധ വകുപ്പില്‍ ഏകീകൃതവും ലിംഗ-നിഷ്പക്ഷവുമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതിലാണ് ഹെഗ്സെത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

author-image
Biju
New Update
women

വാഷിംഗ്ടണ്‍: സൈന്യത്തിലെ സ്ത്രീകളെ പിന്തുണയ്ക്കുന്നതിനായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവന്ന 'ഡിഫന്‍സ് അഡൈ്വസറി കമ്മിറ്റി ഓണ്‍ വിമന്‍ ഇന്‍ ദി സര്‍വീസസ്' എന്ന ഉപദേശക സമിതിയെ പിരിച്ചുവിട്ട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. 

''വിഭജനമുണ്ടാക്കുന്ന ഫെമിനിസ്റ്റ് അജണ്ട മുന്നോട്ട് വെക്കുന്നതിനാല്‍ ഈ സമിതി സൈന്യത്തിന്റെ യുദ്ധസജ്ജതയെ ദോഷകരമായി ബാധിക്കുന്നു എന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി കിംഗ്സ്ലി വില്‍സണ്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. സ്ത്രീകള്‍ക്കായി കൃത്യമായ ബോഡി ആര്‍മറുകളും ആരോഗ്യ സംരക്ഷണം ഉറപ്പാക്കണമെന്നും ഈ സമിതി മുന്‍പ് ശുപാര്‍ശ ചെയ്തിരുന്നു.

സ്ത്രീകള്‍ക്ക് സൈന്യത്തില്‍ വലിയ പങ്കാളിത്തം ലഭിച്ചു തുടങ്ങിയ 1951-ലാണ് ഈ സമിതി രൂപീകരിച്ചത്. പ്രതിരോധ വകുപ്പില്‍ ഏകീകൃതവും ലിംഗ-നിഷ്പക്ഷവുമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതിലാണ് ഹെഗ്സെത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

''ലിംഗ-നിഷ്പക്ഷം, വര്‍ണ്ണഭേദമില്ലാത്തത്, കഴിവുകള്‍ മാത്രം അടിസ്ഥാനമാക്കിയത്'' എന്നാണ് സമിതി പിരിച്ചുവിട്ടതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. പെന്റഗണിലെ വൈവിധ്യപരമായ സംരംഭങ്ങളെ നിരീക്ഷിക്കുന്ന ഹെഗ്സെത്തിന്റെ ഏറ്റവും പുതിയ നടപടിയാണ് ഈ സമിതിയുടെ പിരിച്ചുവിടല്‍.

donald trump