ഇന്ത്യന്‍ വംശജനായ ന്യൂയോര്‍ക്ക് മേയറെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്

100% കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്റാന്‍ മംദാനി ഡെം പ്രൈമറിയില്‍ വിജയിച്ചു, മേയറാകാനുള്ള പാതയിലാണ്. മുമ്പ് നമുക്ക് തീവ്ര ഇടതുപക്ഷക്കാര്‍ ഉണ്ടായിരുന്നു, പക്ഷേ ഇത് അല്‍പ്പം പരിഹാസ്യമായി മാറുകയാണ്,'' എന്നാണ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കിയത്.

author-image
Biju
New Update
mam 2fg

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് നഗരത്തിലെ ഡെമോക്രാറ്റിക് മേയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മംദാനിയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. '100% കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍'' എന്നാണ് ട്രംപ് മംദാനിയെ വിശേഷിപ്പിച്ചത്. ഡെമോക്രാറ്റുകള്‍ എല്ലാ പരിധികളും ലംഘിക്കുകയാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.

സൊഹ്റാന്‍ മംദാനിയെ പിന്തുണച്ച കോണ്‍ഗ്രസ് വനിത അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ് (എഒസി), സെനറ്റര്‍ ചക്ക് ഷൂമര്‍ എന്നിവരെയും ഡോണാള്‍ഡ് ട്രംപ് അതിരൂക്ഷമായി വിമര്‍ശിച്ചു. ''ഒടുവില്‍ അത് സംഭവിച്ചു, ഡെമോക്രാറ്റുകള്‍ പരിധി ലംഘിച്ചു. 100% കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്റാന്‍ മംദാനി ഡെം പ്രൈമറിയില്‍ വിജയിച്ചു, മേയറാകാനുള്ള പാതയിലാണ്. മുമ്പ് നമുക്ക് തീവ്ര ഇടതുപക്ഷക്കാര്‍ ഉണ്ടായിരുന്നു, പക്ഷേ ഇത് അല്‍പ്പം പരിഹാസ്യമായി മാറുകയാണ്,'' എന്നാണ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കിയത്.

ഇന്ത്യന്‍ വംശജയായ ചലച്ചിത്ര നിര്‍മ്മാതാവ് മീര നായരുടെയും ഇന്ത്യന്‍ ഉഗാണ്ടന്‍ അക്കാദമിക് ആയ മെഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാന്‍ മംദാനി. ന്യൂയോര്‍ക്ക് മേയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ 93 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍, മംദാനിക്ക് 43.5 ശതമാനം വോട്ടുകള്‍ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ കുമോവോക്ക് 36.4 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

 

donald trump