ഇറാനിലെ സർഷുറാൻ സ്വർണഖനിയിൽ വൻതോതിൽ സ്വർണ നിക്ഷേപം

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സ്വര്‍ണഖനിയായ ഇറാനിലെ സര്‍ഷുറാന്‍ സ്വര്‍ണഖനിയില്‍ വന്‍തോതില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. നേരത്തെ 27 ടണ്‍ സ്വര്‍ണ അയിര് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

author-image
Rajesh T L
New Update
iran

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സ്വര്‍ണഖനിയായ ഇറാനിലെ സര്‍ഷുറാന്‍ സ്വര്‍ണഖനിയില്‍ വന്‍തോതില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. നേരത്തെ 27 ടണ്‍ സ്വര്‍ണ അയിര് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.  ഇപ്പോള്‍ 50% കൂടുതല്‍ സ്വര്‍ണം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത് പ്രധാനം. ഇതുമൂലം എന്ത് മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്.

ഭൂമിയുടെ പല ഭാഗങ്ങളിലും ധാതുക്കളായി സ്വര്‍ണ്ണം കുഴിച്ചിട്ടിരിക്കുന്നു. അത് ഖനനം ചെയ്ത്  വേര്‍തിരിച്ചെടുക്കുന്നു. ഇതിനായി ലോകത്ത് നിരവധി ഖനികളുണ്ട്. കര്‍ണാടകയിലെ കെജിഎഫ് ഖനി പോലും അങ്ങനെയായിരുന്നു. എന്നാല്‍ അവിടെയുള്ള സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ചെലവ് കൂടിയതിനാല്‍ ഖനി അടച്ചു. എന്നിരുന്നാലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ രീതിയില്‍ സ്വര്‍ണ്ണം ഖനനം ചെയ്യുന്നു.

അതുപോലെ ഇറാനും ഒരു സ്വര്‍ണ്ണ ഖനിയുണ്ട്. അതാണ് സര്‍ഷൂരാന്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവിടെ സ്വര്‍ണ ഖനനം നടക്കുന്നുണ്ട്. അതേസമയം അടുത്തിടെ നടത്തിയ ഒരു പരിശോധനയില്‍ മുമ്പ് പ്രവചിച്ചതിലും കൂടുതല്‍ സ്വര്‍ണ്ണത്തിന്റെ ധാതുക്കള്‍ കണ്ടെത്തി. ഇതിലൂടെ സര്‍ഷൂരാന്‍ ഖനിയില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം ഖനനം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കൂടാതെ, വടക്ക് പടിഞ്ഞാറന്‍ ഇറാനില്‍ ഇതിലൂടെ തൊഴിലവസരം വര്‍ദ്ധിപ്പിക്കാനും കഴിയും. 

ഈ പ്രദേശത്ത് 27 ദശലക്ഷം മെട്രിക് ടണ്‍ സ്വര്‍ണ്ണത്തിന്റെ ധാതുക്കള്‍ ഉണ്ടാകുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നു, എന്നാല്‍  പുതിയ പഠനത്തില്‍ ഖനിയില്‍ 4.3 ദശലക്ഷം മെട്രിക് ടണ്‍ സ്വര്‍ണ്ണത്തിന്റെ  ധാതുക്കള്‍ ലഭ്യമാകുമെന്നും ഖനിയുടെ ആയുസ്സ് 25 വര്‍ഷത്തില്‍ നിന്ന് 65 വര്‍ഷമായി വര്‍ദ്ധിച്ചതായും സര്‍ഷുറന്‍ മൈനിംഗ് കമ്പനി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മുഹമ്മദ് പര്‍വിന്റെ നേതൃത്വത്തില്‍ അടുത്തിടെ, നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നു.

ഇറാനിലെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലാണ് ആനന്ദ് ശ്രീനിവാസന്‍ ഖനി  സ്ഥിതി ചെയ്യുന്നത്:വന്‍തോതിലുള്ള  സ്വര്‍ണ അയിരിന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടതോടെ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനും അതുവഴി തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  ഖനി ചെയര്‍മാന്‍ പര്‍വിന്‍ ചൂണ്ടിക്കാട്ടി. 

സര്‍ഷുറാന്‍ ഖനി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനിയാണ്. ഇറാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇറാനിയന്‍ മൈനിംഗ് ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ ഓര്‍ഗനൈസേഷന്‍ (IMIDRO) ആണ് അവിടെ പ്രവര്‍ത്തിക്കുന്നത്. ഇറാനില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉത്പാദിപ്പിക്കുന്നതും ഇവിടെ നിന്നാണ്. പ്രതിമാസം 100 കിലോയിലധികം സ്വര്‍ണവും പ്രതിവര്‍ഷം 1 ദശലക്ഷം ടണ്ണിലധികം സ്വര്‍ണവും ഇവിടെ നിന്ന് മാത്രം ഖനനം ചെയ്യപ്പെടുന്നു. 

പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനെതിരെ നിരവധി സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യാനാകാതെ ഇറാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. അത് നേരിടാന്‍, ഇറാന്‍ അതിന്റെ ഖനന, മെറ്റലര്‍ജിക്കല്‍ മേഖല വിപുലീകരിക്കാനും അവയില്‍ നിന്ന് കൂടുതല്‍ വേര്‍തിരിച്ചെടുക്കാനും പദ്ധതിയിടുകയാണ്. അതിന്റെ ഭാഗമായാണ് ഇറാന്‍ ഖനിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാന്‍  പദ്ധതിയിട്ട പോലെ  ഖനിയില്‍ നിന്നും  കൂടുതല്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍  കഴിഞ്ഞാല്‍   ഇറാനിയന്‍ സമ്പദ്വ്യവസ്ഥയെ വലിയ രീതിയില്‍ അത് സഹായിക്കും.

gold mines iran