ഇന്ത്യ-പാക് അങ്കം: റണ്ണൊഴുകുമോ ദുബായിൽ, മത്സരച്ചൂട് കൂട്ടുമോ കുറയ്‌ക്കുമോ കാലാവസ്ഥ?

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്‍റെ പിച്ച് റിപ്പോര്‍ട്ടും കാലാവസ്ഥാ പ്രവചനവും വിശദമായി. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സെന്‍ട്രല്‍ പിച്ച് ഹൈ-വോള്‍ട്ടേജ് മത്സരത്തിനായി തയ്യാറായിക്കഴിഞ്ഞു.

author-image
Devina
New Update
sanju


ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ന് ഇന്ത്യ-പാകിസ്ഥാൻ മത്സരമാണ്. അയൽക്കാർ മുഖാമുഖം വരുന്ന മത്സരത്തിൻറെ ആവേശം എത്രത്തോളമുയരും, പിച്ചും കാലാവസ്ഥയും മത്സരത്തെ പിന്തുണയ്‌ക്കുമോ? ഇന്ത്യ-പാക് മത്സരത്തിന് വേദിയാവുന്ന ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാലാവസ്ഥാ പ്രവചനവും പിച്ച് റിപ്പോർട്ടും പരിശോധിക്കാം.


ഇന്ത്യ-പാകിസ്ഥാൻ മത്സരം: കാലാവസ്ഥാ പ്രവചനം
അക്വുവെതറിൻറെ റിപ്പോർട്ട് പ്രകാരം ദുബായിൽ ഇന്ന് ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന് മഴ ഭീഷണിയില്ല. പകൽ 39 ഡിഗ്രി സെൽഷ്യസായിരിക്കും ദുബായിലെ താപനില. മഴ ഭീഷണിയില്ലെങ്കിലും താരങ്ങൾക്ക് ദുബായിലെ പ്രതികൂല സാഹചര്യങ്ങളോടും മല്ലടിക്കേണ്ടിവരും. കാറ്റിൻറെ വേഗത മണിക്കൂറിൽ 33 കിലോമീറ്റർ വരെ ഉയരും എന്നാണ് റിപ്പോർട്ട്. മത്സരസമയം രാത്രി 30 ഡിഗ്രി സെൽഷ്യസാണ് ചൂട് കണക്കാക്കുന്നത്. തെളിഞ്ഞ ആകാശം തുടരുമെങ്കിലും വായുനിലവാരവും അത്ര മികച്ചതായിരിക്കില്ലെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യ-പാകിസ്ഥാൻ മത്സരം: പിച്ച് റിപ്പോർട്ട്


ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സെൻട്രൽ പിച്ച് ഹൈ-വോൾട്ടേജ് മത്സരത്തിനായി തയ്യാറായിക്കഴിഞ്ഞു. ദുബായ് പിച്ചൽ അത്ര വേഗം പ്രതീക്ഷിക്കേണ്ടതില്ല. പിച്ച് സ്‌പിന്നർമാരെ പിന്തുണയ്‌ക്കുന്നതായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. വരും മത്സരങ്ങളിൽ പിച്ച് സ്‌പിന്നിനെ കൂടുതൽ പിന്തുണയ്‌ക്കാനാണ് സാധ്യത. രാത്രിയോടെ ഡ്യൂ ഫാക്‌ടറിനും സാധ്യത കൽപിക്കുന്നു


ഇന്ത്യ-പാകിസ്ഥാൻ മത്സരം: കണക്കുകൾ
ദുബായിൽ ഇന്നത്തെ ഏഷ്യാ കപ്പ് മത്സരത്തിനിറങ്ങുമ്പോൾ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് മേൽ ടീം ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. ഏഷ്യാ കപ്പ് ചരിത്രത്തിൽ ഇന്ത്യയും പാകിസ്ഥാനും 19 തവണയാണ് മുമ്പ് ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ ഇന്ത്യ പത്തും പാകിസ്ഥാൻ ആറും മത്സരങ്ങൾ വിജയിച്ചു. മൂന്ന് മത്സരങ്ങൾ ഫലമില്ലാതെ അവസാനിച്ചു. ട്വൻറി 20 ഫോർമാറ്റിലാവട്ടെ, ട്വൻറി 20യിലെ നേർക്കുനേർ ബലാബലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. കളിച്ച 13 മത്സരങ്ങളിൽ പത്തിലും ജയം നീലപ്പടയ്‌ക്കൊപ്പമായിരുന്നു.