വാഷിങ്ടൺ : യുഎസിനെ ഇന്ത്യ മുതലെടുക്കുന്നു എന്ന ആരോപണമവുമായി ട്രംപ്. ഇന്ത്യയെ തിരെഞ്ഞുടുപ്പിൽ സഹായിക്കാൻ 12 മില്യൺ ഡോളർ എന്തിനാണ്..? അവർക്ക് നമ്മുടെ കയ്യിൽ നിന്നും പണം ആവശ്യമില്ലന്നാണ് ട്രംപ് പറഞ്ഞത്.
മറ്റു രാജ്യങ്ങൾക്കു ധനസഹായം നൽകുന്നതിന് പകരം യുഎസ് സ്വന്തം തിരെഞ്ഞെടുപ്പിൽ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇലക്ട്രോണിക് വോട്ടിങ് സമ്പ്രദായത്തിനു പകരം തിരഞ്ഞെടുപ്പുകളില്‍ പരമ്പരാഗത പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നതിലേക്ക് മാറണം എന്ന് ട്രംപ് പറഞ്ഞു.
ഇന്ത്യ നമ്മളെ മുതലെടുക്കുന്നു. ലോകത്തിൽ ഏറ്റവും ഉയർന്ന തീരുവ ഈടാക്കുന്ന രാജ്യം ഇന്ത്യയാണ്. നിങ്ങൾ എന്തെങ്കിലും വിൽക്കാൻ ശ്രമിക്കുമ്പോൾ അവർ 200% തീരുവ ഈടാക്കുന്നു. എന്നിട്ട് അവരുടെ തിരഞ്ഞെടുപ്പിൽ നമ്മൾ അവർക്ക് പണം നൽകുന്നു- ട്രംപ് പറഞ്ഞു.
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾക്കായി അമേരിക്ക ഫണ്ട് നൽകിയെന്ന വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസമാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കൻ വോട്ടർ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വിദേശ രാജ്യത്തിനു വലിയ തുക നൽകിയ മുൻ സർക്കാരിന്റെ നടപടിയാണ് ട്രംപ് ചോദിക്കുന്നത്. എന്നാല്‍ ട്രംപ് ഇന്നു പറഞ്ഞ 18 ദശലക്ഷം ഡോളറിന്റെ ഫണ്ട് ഏതാണെന്ന് വ്യക്തമല്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി 21 ദശലക്ഷം ഡോളറിന്റെ യുഎസ്എഐഡി വകയിരുത്തിയിരുന്നെന്നും ഇത് അവസാനിപ്പിക്കുമെന്നുമായിരുന്നു ഇലോൺ മസ്ക് മേധാവിയായ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) അറിയിച്ചിരുന്നത്.