/kalakaumudi/media/media_files/1mp5NdO11tHHHpLjuatG.jpg)
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നേരെ ബ്രിട്ടനിൽ നടന്ന ആക്രമണശ്രമത്തെ അപലപിച്ച് ഇന്ത്യ പ്രതിഷേധം അറിയിച്ചു. സന്ദർശനത്തിനായി എത്തിയ ജയശങ്കറിനുനേരെ ഖലിസ്ഥാൻ വിഘടനവാദികൾ ആക്രമിക്കാൻ ശ്രമിച്ചതിനെതിരെ ഇന്ത്യ ശക്തമായ പ്രതികരണം രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രിയുടെ യുകെ സന്ദർശന വേളയിൽ സുരക്ഷാ ലംഘനം നടന്നതിന്റെ ദൃശ്യങ്ങൾ ഞങ്ങൾ കണ്ടു. വിഘടനവാദികളും തീവ്രവാദികളുമടങ്ങിയ ഒരു ചെറിയ സംഘത്തിന്റെ പ്രകോപനപരമായ പ്രവർത്തനങ്ങളെ അപലപിക്കുന്നു. ജനാധിപത്യ സ്വാതന്ത്ര്യങ്ങളുടെ ദുരുപയോഗം ഈ സംഭവത്തിൽ വ്യക്തമാകുന്നു. ബ്രിട്ടൻ അവരുടെ നയതന്ത്ര ഉത്തരവാദിത്വം പാലിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,"— വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ലണ്ടനിലെ ചതം ഹൗസിൽ ചർച്ച കഴിഞ്ഞ് കാറിൽ കയറാൻ ശ്രമിക്കുമ്പോഴാണ് ജയശങ്കറിന് നേരെ ഖലിസ്ഥാൻ പിന്തുണക്കുന്ന പ്രതിഷേധകർ മുദ്രാവാക്യം വിളിച്ചുകൊണ്ട് മുന്നേറ്റം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ട് പ്രതിഷേധക്കാരെ തടഞ്ഞെങ്കിലും, ഒരാൾ ജയശങ്കറിന്റെ വാഹനത്തിന് അടുത്തെത്തി ഇന്ത്യൻ പതാക വലിച്ചുകീറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.