ഷെയ്ഖ് ഹസീനയ്ക്ക് അഭയം നല്‍കില്ലെന്ന് ഇന്ത്യ

പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഞായറാഴ്ച 98 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

author-image
Prana
New Update
bangladesh-pm-sheikh-hasina-resign
Listen to this article
0.75x 1x 1.5x
00:00 / 00:00

ബംഗ്ലാദേശില്‍ കലാപം തുടരുന്നതിനിടെ രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. അഭയം തേടി ഇന്ത്യയെ സമീപിച്ചെങ്കിലും ഇന്ത്യ അനുമതി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുണ്ട്. സഹോദരിക്കൊപ്പം സൈനിക ഹെലികോപ്ടറില്‍ ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യ അഭയം നല്‍കില്ലെന്ന് അറിയിച്ചതോടെ സഹോദരിക്കൊപ്പം ബെലാറസിലേക്കോ ലണ്ടനിലേക്കോ കടന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശില്‍ സ്ഥിതിഗതികള്‍ വഷളായതോടെ അതിര്‍ത്തിയില്‍ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കി.
പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വസതിയായ ഗനഭബനില്‍ പ്രവേശിച്ചു. കലാപത്തില്‍ 300-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ഹസീനയുടെ രാജി ആവശ്യപ്പെട്ട് തെരുവിലറങ്ങിയ പതിനായിരങ്ങളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഞായറാഴ്ച 98 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതിഷേധം രൂക്ഷമായത്. സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സംവരണ സമ്പ്രദായത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ തെരുവിലറങ്ങിയത്. ആദ്യഘട്ട പ്രക്ഷോഭത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ ആരംഭിച്ച പ്രതിഷേധം, ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പൊലീസുമായി ഏറ്റുമുട്ടിയതോടെ ഗുരുതരാവസ്ഥയിലാവുകയിരുന്നു.

 

sheikh hasina