ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ ഇറാന്‍ വിടണം; കര്‍ശ്ശന നിര്‍ദ്ദേശം, സഹായത്തിനായി എംബസിയുമായി ബന്ധപ്പെടുക

ജനുവരി അഞ്ചിനു നല്‍കിയ മുന്നറിയിപ്പുകളുടെ തുടര്‍ച്ചയായാണ് എംബസിയുടെ പുതിയ നിര്‍ദേശം. എല്ലാ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും എംബസി അഭ്യര്‍ഥിച്ചു

author-image
Biju
New Update
indian 2

ടെഹ്‌റാന്‍: ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസ്സുകാര്‍, വിനോദസഞ്ചാരികള്‍ അടക്കമുള്ളവര്‍ ലഭ്യമായ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ വിടാനാണ് നിര്‍ദേശം. പ്രക്ഷോഭം ശക്തമാകുന്ന സാചര്യത്തിലാണിത്.

ജനുവരി അഞ്ചിനു നല്‍കിയ മുന്നറിയിപ്പുകളുടെ തുടര്‍ച്ചയായാണ് എംബസിയുടെ പുതിയ നിര്‍ദേശം. എല്ലാ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും എംബസി അഭ്യര്‍ഥിച്ചു. ഇറാനിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും പ്രാദേശിക മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും ചെയ്യണം.

ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും പാസ്പോര്‍ട്ട്, ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ-ഇമിഗ്രേഷന്‍ രേഖകള്‍ കൈവശം സൂക്ഷിക്കണം. എന്ത് സഹായത്തിനും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടണം. ഇതുവരെ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യാത്ത എല്ലാ ഇന്ത്യന്‍ പൗരന്മാരും താഴെ കാണുന്ന ലിങ്ക് വഴി ഉടന്‍ റജിസ്റ്റര്‍ ചെയ്യണം. https://www.indianembassytehran.gov.in/registration. ഇറാനിലെ ഇന്റര്‍നെറ്റ് തടസ്സങ്ങള്‍ കാരണം റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ഇന്ത്യയിലുള്ള അവരുടെ കുടുംബാംഗങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.

ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍: +989128109115; +989128109109; +989128109102; +989932179359. ഇമെയില്‍: cons.tehran@mea.gov.in

ഇറാനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളില്‍ സുരക്ഷാസൈനികരടക്കം 2,000 പേരെങ്കിലും കൊല്ലപ്പെട്ടെന്ന് ഇറാന്‍ സുരക്ഷാ ഏജന്‍സിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 2003 പേര്‍ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായ ഇറാന്‍ ഹ്യുമന്‍ റൈറ്റ്‌സ് ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ജനങ്ങളോടു സമരം തുടരാന്‍ ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സഹായം ഉടന്‍ എത്തുമെന്നു പ്രഖ്യാപിച്ചു. ഇറാനുമായുള്ള ചര്‍ച്ച യുഎസ് നിര്‍ത്തിവച്ചതായും അറിയിച്ചു.