അമേരിക്കയിൽ മകനെ കഴുത്തറുത്ത് കൊന്ന് ഇന്ത്യൻ വംശജയായ അമ്മ

ഡിസ്‌നിലാന്‍ഡില്‍ച്ച് മകൻെറ കഴുത്തറുത്ത് കൊന്ന് ഇന്ത്യൻ വംശജയായ 'അമ്മ. കൊലപാതകം ശേഷം എമർജൻസി നമ്പർ ആയ 911ലേക്ക് മകനെ കൊന്ന വിവരം 48കാരിയായ സരിതാ രാമരാജു തന്നെ വിളിച്ചറിയിച്ചു

author-image
Rajesh T L
New Update
mother killed her son

അമേരിക്കയിലെ ഡിസ്‌നിലാന്‍ഡില്‍ച്ച് മകൻെറ കഴുത്തറുത്ത് കൊന്ന് ഇന്ത്യൻ വംശജയായ 'അമ്മ. കൊലപാതക ശേഷം എമർജൻസി നമ്പർ ആയ 911ലേക്ക് മകനെ കൊന്ന വിവരം 48കാരിയായ സരിതാ രാരാജു തന്നെ വിളിച്ചറിയിച്ചു. ഡിസ്നിലാൻഡിലെ ഒരു ഹോട്ടലിൽ വച്ചാണ് കൊലപാതകം നടന്നത്. സംഭവ സ്ഥലത്ത് എത്തിയ സാന്റാ അന പോലീസ് ഹോട്ടൽ മുറിയിലെ കട്ടിലിൽ നിന്നാണ് കുട്ടിയുടെ മൃദേഹം കണ്ടെത്തിയത്.

കൊലപാതകക്കുറ്റവും ആയുധം, കത്തി എന്നിവ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുള്ള വകുപ്പുകളും ഉൾപ്പെടുത്തിയാണ് സരിത രാമരാജുവിനെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുറ്റങ്ങൾ തെളിഞ്ഞാല്‍ പരമാവധി ജീവപര്യന്തം വരെ തടവ് ലഭിക്കുമെന്ന് കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയിലെ ജില്ലാ അറ്റോര്‍ണി ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

ഭര്‍ത്താവുമായി പിരിഞ്ഞ് 2018 ല്‍ കാലിഫോര്‍ണിയയില്‍ നിന്ന് താമസം മാറിയ സരിത കസ്റ്റഡി വിസിറ്റിന്റെ ഭാഗമായാണ് സാന്റാഅനയിൽ മകനെ സന്ദർശിക്കാനെത്തിയത്. മൂന്ന് ദിവസത്തെ അവധിയാഘോഷിക്കാനായാണ് മകനൊപ്പം ഡിസ്നിലാന്‍ഡിലേക്ക് പോയത് എന്നാണ് ലഭിക്കുന്ന വിവരം. അവിടെവെച്ചാണ് കൊലപാതകം നടന്നത്. കൊലപാതക ശേഷം ആത്മഹത്യചെയ്യാനായി ചില ഗുളികകൾ കഴിച്ചതായും അവർ പോലീസിനോട് പറഞ്ഞു.

international