വ്യാപാരരംഗത്ത് പാക്കിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാവിധ ഇറക്കുമതികളും നിരോധിച്ചു

വ്യാപാരത്തിൽ പാക്കിസ്ഥാന് ഇന്ത്യയുടെ ഉപരോധം. പഹൽഗാം ആക്രമണപശ്ചാത്തലത്തിൽ പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ

author-image
Rajesh T L
New Update
india

ന്യൂഡൽഹി : വ്യാപാരത്തിൽ പാക്കിസ്ഥാന് ഇന്ത്യയുടെ ഉപരോധം. പഹൽഗാം ആക്രമണപശ്ചാത്തലത്തിൽ പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. പഹൽഗാ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് പിന്നാലെ നയതന്ത്ര തലത്തിലുള്ള തിരിച്ചടികൾ ഇന്ത്യൻ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. പാക്കിസ്‌ഥാനിൽനിന്നുള്ള വസ്തുക്കൾ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം പുറത്തുവിട്ട വിജ്ഞാപനപ്രകാരം ദേശീയ സുരക്ഷയെക്കരുതിയാണ് തീരുമാനം.

പാക്കിസ്ഥാനിൽനിന്ന്  2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ 4,20,000 ഡോളറിന്റെ ഉൽപന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നതനുസരിച്ച് കഴിഞ്ഞവർഷം ഇത് 28.6 കോടി ഡോളറായിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളായതിന്റെ പ്രതിഫലനം ഉപയോഗക്ഷിബന്ധത്തിലും പ്രത്യക്ഷമായിരുന്നു.

ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതിയിലും ഇടിവുണ്ടായി. 2023-24 വർഷത്തിൽ 110 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്തെങ്കിൽ 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ 44.77 ലക്ഷം ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്.

പാക്കിസ്ഥാൻ ഭീകര സംഘടനകൾ നടത്തിയ ആക്രമണത്തിൽ 26 പേർക്ക് ജീവൻ നഷ്ടപ്പെട്ട പഹൽഗാം ആക്രമണത്തിന് തൊട്ടു പിന്നാലെ തന്നെ ഇന്ത്യ തിരിച്ചടികളെ കുറിച്ച് ആലോചിച്ചു തുടങ്ങിയിരുന്നു. അതിൽ ആദ്യത്തേത് നയതന്ത്ര തലത്തിൽ
സിന്ധു നദീജല ഉടമ്പടി റദ്ദാക്കുക, പാക്കിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിൽ കഴിയുന്നതിന് അനുവദിക്കുന്ന വീസ റദ്ദാക്കുക തുടങ്ങി നടപടികൾ ആണ്. പിന്നാലെയാണ് ഇപ്പോൾ വ്യാപാരതലത്തിലും ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.

India vs Pakistan trade war