ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷം

ഇറാനില്‍ നിന്ന് വിക്ഷേപിച്ച പുതിയ മിസൈലുകള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം ചൊവ്വാഴ്ച രാവിലെ മുന്നറിയിപ്പ് നല്‍കി.

author-image
Sneha SB
New Update
IRAN ISREAL

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം ചൊവ്വാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്, ഇരുപക്ഷവും ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ ഇറാനില്‍ കുറഞ്ഞത് 224 പേര്‍ കൊല്ലപ്പെട്ടു, ഇതില്‍ ടെഹ്റാനിലെ ഉന്നത സൈനിക കമാന്‍ഡര്‍മാരും, ആണവ ശാസ്ത്രജ്ഞരും, സാധാരണക്കാരും ഉള്‍പ്പെടുന്നു. ഇറാന്‍
നടത്തിയ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച പുതിയ മിസൈലുകള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം ചൊവ്വാഴ്ച രാവിലെ മുന്നറിയിപ്പ് നല്‍കി.

ടെഹ്റാന്‍ നിവാസികളോട് ഒഴിഞ്ഞുപോകാന്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ ആണവ, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വെള്ളിയാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ പ്രതികാര നടപടികളിലേക്ക് നയിച്ചതിനെത്തുടര്‍ന്ന് മധ്യേഷ്യയിലെ സ്ഥിതി വഷളായിരിക്കുകയാണ്. ഇറാന്റെ ആണവ പദ്ധതിയില്‍ ഒരു കരാറിലെത്താനുളള ടെഹ്റാന്റെയും വാഷിംഗ്ടണും തമ്മിലുള്ള ചര്‍ച്ചകള്‍ക്കിടെയാണ് രൂക്ഷമായ വെടിവയ്പ്പുകള്‍ ഉണ്ടായത്. 
ഇസ്രായേലിന്റെ ആക്രമണങ്ങള്‍ ടെഹ്റാന്റെ ആണവ പദ്ധതിയെ ഗണ്യമായി പിന്നോട്ടടിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 

 

conflict iran isreal