ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്‍ ഗാര്‍ഡ്‌സ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ടെഹ്റാനില്‍ നടന്ന ആക്രമണത്തില്‍ ഐആര്‍ജിസി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മൊഹ്സെന്‍ ബാഗേരിയും കൊല്ലപ്പെട്ടു.

author-image
Sneha SB
Updated On
New Update
IRAN GUARDS

ടെല്‍ അവീവ് : ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് കസേമിയും ഡെപ്യൂട്ടി ഹസ്സന്‍ മൊഹാഖിഖും ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ടെഹ്റാനില്‍ നടന്ന ആക്രമണത്തില്‍ ഐആര്‍ജിസി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മൊഹ്സെന്‍ ബാഗേരിയും കൊല്ലപ്പെട്ടു.വെള്ളിയാഴ്ച ഇസ്രായേല്‍ ആക്രമണം ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയെ വടക്കുകിഴക്കന്‍ ടെഹ്റാനിലെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി.ലവിസാനിലെ ഷെല്‍ട്ടറിലാണ് ഖമേനി തന്റെ  കുടുംബത്തോടൊപ്പം നിലവിലുളളത്.

അതേസമയം, ആയുധ നിര്‍മ്മാണ ശേഷികള്‍ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനില്‍ 'വിപുലമായ' വ്യോമാക്രമണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഇസ്രായേല്‍ പ്രതിരോധസേന അറിയിച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്, ഗാര്‍ഡ്സ് ഖുദ്സ് ഫോഴ്സ്, ഇറാന്റെ സായുധ സേന എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങളെയാണ് ആക്രമണങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഐഡിഎഫ് അറിയിച്ചു.'ഇറാനിലുടനീളം നിരവധി ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നതായും,' സൈന്യം പറഞ്ഞു.

conflict isreal iran