ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് ഇസ്രായേല്‍ ആക്രമണം

ഇറാന്റെ പുതിയ ആക്രമണത്തിന് ശേഷം ജറുസലേമിലും ടെല്‍ അവീവിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി.

author-image
Sneha SB
New Update
IRAN-ISREAL

മൂന്നാം ദിവസവും ഇസ്രായേലും ഇറാനും പരസ്പരം ആക്രമണങ്ങള്‍ തുടരുകയാണ്, ഇറാനിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്തും എസ്പിഎന്‍ഡി ആണവ പദ്ധതിയിലും ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.ഇറാന്റെ പുതിയ ആക്രമണത്തിന് ശേഷം ജറുസലേമിലും ടെല്‍ അവീവിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ഇസ്രായേലിന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളും യുദ്ധവിമാന ഇന്ധന ഉല്‍പാദനത്തിനുള്ള സൗകര്യങ്ങളും ഇറാനിയന്‍ സൈന്യം ലക്ഷ്യമിട്ടതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ പറഞ്ഞു.ഇസ്രായേല്‍ സൈന്യം ഓപ്പറേഷന്‍ 'റൈസിംഗ് ലയണ്‍' ആരംഭിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് ശേഷമാണ് പുതിയ ആക്രമണങ്ങള്‍ നടന്നത്.'ഇസ്രായേലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായ ഇറാനെ ഇല്ലാതാക്കുന്നതിനാണ്' ഈ ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.'ഈ ഭീഷണി ഇല്ലാതാക്കാന്‍ എത്ര ദിവസം വേണമെങ്കിലും ഈ ഓപ്പറേഷന്‍ തുടരും,' എന്ന് നെതന്യാഹു പറഞ്ഞു.ആണവ പദ്ധതിയില്‍ യുഎസുമായി ഒരു കരാറിലെത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെഹ്റാനോട് ആവശ്യപ്പെട്ടു, 'ഒന്നും ശേഷിക്കാത്തതിന് മുമ്പ് ഇറാന്‍ ഒരു കരാറില്‍ ഏര്‍പ്പെടണം' എന്നും കൂട്ടിച്ചേര്‍ത്തു.

 

conflict isreal iran