ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് ഗുരുതര പരിക്ക്

പ്രസിഡന്റിനെ കൂടാതെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ്, ജുഡീഷ്യറി മേധാവി മൊഹ്സെനി എജെയ്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

author-image
Biju
New Update
PEZA

ടെഹ്‌റാന്‍: ഇസ്രയേല്‍ ജൂണ്‍ 16ന് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് നിസ്സാര പരുക്കേറ്റതായി ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ്. ഇറാന്‍ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ യോഗം നടന്ന പടിഞ്ഞാറന്‍ ടെഹ്‌റാനിലെ കെട്ടിടത്തില്‍ ഇസ്രയേല്‍ മിസൈല്‍ പതിച്ചതിനെത്തുടര്‍ന്നാണ് മസൂദ് പെഷസ്‌കിയാന് കാലിനു പരുക്കേറ്റത്.

പ്രസിഡന്റിനെ കൂടാതെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ്, ജുഡീഷ്യറി മേധാവി മൊഹ്സെനി എജെയ്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ബെയ്‌റൂട്ടില്‍ വച്ച് ഹിസ്ബുല്ല നേതാവ് ഹസ്സന്‍ നസ്‌റുല്ലയെ വധിച്ചതിനു സമാനമായ രീതിയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്കും പുറത്തേക്കുള്ള കവാടത്തിലേക്കും ആറ് മിസൈലുകള്‍ പതിച്ചു. ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ കെട്ടിടത്തിന്റെ താഴത്തെ നിലകളിലായിരുന്നു. സ്‌ഫോടനങ്ങള്‍ക്കു ശേഷം ആ നിലയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗം മുന്‍കൂട്ടി തയാറാക്കിയിരുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ അതിലൂടെ രക്ഷപ്പെട്ടു എന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പെസെഷ്‌കിയാനൊപ്പം മറ്റു ചില ഉദ്യോഗസ്ഥര്‍ക്കും നിസ്സാര പരുക്കേറ്റിരുന്നു. ആക്രമണത്തിന്റെ കൃത്യത കണക്കിലെടുത്ത്, ഒരു ചാരന്റെ ഇടപെടല്‍ സംഭവത്തിനു പിന്നിലുണ്ടോയെന്ന് അധികൃതര്‍ അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. തന്നെ വധിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചെന്ന് മസൂദ് പെഷസ്‌കിയാന്‍ നേരത്തെ ആരോപിച്ചിരുന്നു. 12 ദിവസത്തെ യുദ്ധത്തിനിടെ ഇസ്രയേല്‍ സൈന്യം നിരവധി ഉന്നത ഇറാനിയന്‍ സൈനിക നേതാക്കളെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടിരുന്നതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

 

Masoud Pezeshkian