സ്ത്രീ എന്ന വിഭാഗത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ സ്ത്രീകളെ ഇനി പ്രത്യേകം പരിഗണിക്കില്ല; ഉത്തരവുമായി യു കെ സുപ്രീം കോടതി

'സ്ത്രീ' എന്ന പദം കൊണ്ടര്‍ഥമാക്കുന്നത്, ജൈവിക ലിംഗത്തെയാണെന്നും ജെന്‍ഡര്‍ ഐഡന്റിറ്റി അല്ലെന്ന്‌ യു കെ സുപ്രീം കോടതി. അതിനാല്‍ ട്രാന്‍സ്ജന്‍ഡര്‍ സ്ത്രീകളെ ഈ പരിഗണനയില്‍ നിന്ന് ഒഴിവാക്കുന്നു എന്ന് വിധി പ്രഖ്യാപിച്ചു.

author-image
Akshaya N K
New Update
uukkk

ലണ്ടന്‍: 'സ്ത്രീ' എന്ന പദം കൊണ്ടര്‍ഥമാക്കുന്നത്, ജൈവിക ലിംഗത്തെയാണെന്നും ജെന്‍ഡര്‍ ഐഡന്റിറ്റി അല്ലെന്ന്‌ യു കെ സുപ്രീം കോടതി. അതിനാല്‍ ട്രാന്‍സ്ജന്‍ഡര്‍ സ്ത്രീകളെ ഈ പരിഗണനയില്‍ നിന്ന് ഒഴിവാക്കുന്നു എന്ന്  സുപ്രീം കോടതി വ്യക്തമാക്കി.ജന്മനാ തന്നെ സ്ത്രീ ലിംഗത്തില്‍ ജനിക്കുന്നവര്‍ക്ക് മാത്രമേ സ്ത്രീകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാവൂ എന്ന് ആവശ്യപ്പെട്ടുകൊണ്ട് 2018 ല്‍ ആരംഭിച്ച നിയമ പോരാട്ടത്തിലാണ് ഇപ്പോള്‍ വിധി വന്നത്.ലോഡ് ഹോഡ്ജ്, ലേഡി സിംലര്‍, ലേഡി ഹോഡ്ജ് എന്നിവര്‍ സംയുക്തമായാണ് വിധി പ്രഖ്യാപിച്ചത്.

2010ലെ തുല്യതാ ആക്ട് പ്രകാരം സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ രണ്ട് ലിംഗം മാത്രമേ ഉള്ളൂ എന്നും  സ്ത്രീകള്‍ക്ക് മാത്രമായി മാറ്റിവച്ചിട്ടുള്ള എന്തെങ്കിലും കാര്യങ്ങളോ, സേവനങ്ങളോ  ഒരാള്‍ക്ക് ആ ഇടമോ സേവനമോ ഒരു ട്രാന്‍സ് വുമണിന്‌
 ഉപയോഗിക്കാന്‍ അവകാശമില്ലെന്നും വിധിയില്‍ പറയുന്നു. എങ്കിലും 2010ലെ ആക്ട് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മറ്റു സംരക്ഷണങ്ങള്‍ നല്‍കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. 

 'ട്രാന്‍സ് അവകാശ പ്രവര്‍ത്തകര്‍ ഈ വിധിയെ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ഇപ്പോഴുള്ളവരുടെ അവകാശങ്ങള്‍, അവരുടെ സാമൂഹിക സ്ഥിതികള്‍ എന്നിവയെല്ലാം പ്രതിസന്ധിയിലാവും എന്നീ സംഘടനകള്‍ അഭിപ്രായപ്പെടുന്നു.


 

Transgenders transgender transgender community uk supreme court UK