ഇന്ത്യന്‍ തിരഞ്ഞെടുപ്പിനെ പ്രകീര്‍ത്തിച്ച് അമേരിക്ക

ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയ എന്നാണ് അമേരിക്കന്‍ ഗവണ്മെന്റ് വിശേഷിപ്പിച്ചത്. ബൃഹത്തായ തിരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ സര്‍ക്കാരിനെയും ഇന്ത്യന്‍ ജനതയെയും അഭിനന്ദിക്കുന്നുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.

author-image
Rajesh T L
New Update
aa

u s

Listen to this article
0.75x 1x 1.5x
00:00 / 00:00

വാഷിങ്ടണ്‍: ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു ഇന്ത്യയിലേത്. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യത്ത് കുറ്റമറ്റ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ ലോരാഷ്ട്രങ്ങള്‍ക്കും അമ്പരപ്പാണ്. ഇപ്പോഴിതാ ഇന്ത്യന്‍ തിരഞ്ഞെടുപ്പിനെ പ്രകീര്‍ത്തിച്ച് അമേരിക്കയും രംഗത്തെത്തിയിരിക്കുകയാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയ എന്നാണ് അമേരിക്കന്‍ ഗവണ്മെന്റ് വിശേഷിപ്പിച്ചത്. ബൃഹത്തായ തിരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ സര്‍ക്കാരിനെയും ഇന്ത്യന്‍ ജനതയെയും അഭിനന്ദിക്കുന്നുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.

ഇത്തരമൊരു ബൃഹത്തായ തിരഞ്ഞെടുപ്പ് സംരംഭം വിജയകരമായി പൂര്‍ത്തിയാക്കിയതിനും അതില്‍ പങ്കെടുത്തതിനും ഇന്ത്യന്‍ സര്‍ക്കാരിനെയും അവിടത്തെ വോട്ടര്‍മാരെയും അഭിനന്ദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അന്തിമ ഫലങ്ങള്‍ ഇനി എന്താവുമെന്നും കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ലോകമെമ്പാടുമുള്ള തിരഞ്ഞെടുപ്പ് വിജയികളെയും പരാജിതരെയും കുറിച്ച് അഭിപ്രായം പറയരുതെന്ന യു.എസ് നിലപാട് ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.തെരഞ്ഞെടുപ്പുകളില്‍ വിജയികളെയും പരാജിതരെയും കുറിച്ച് ഞാന്‍ അഭിപ്രായം പറയാന്‍ പോകുന്നില്ല. കഴിഞ്ഞ ആറാഴ്ചയായി നമ്മള്‍ കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ്. നല്ല രീതിയില്‍ തന്നെ ആളുകള്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി.

നേരത്തെ തിരഞ്ഞെടുപ്പില്‍ അമേരിക്ക അഭിപ്രായം പറഞ്ഞത് ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. അന്ന് വ്യക്തമായ ഭാഷയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇതിനോട് പ്രതികരിക്കുകയും ചെയതിരുന്നു. തിരഞ്ഞെടുപ്പ് തങ്ങളുടെ ആഭ്യന്തരകാര്യമാണെന്നും അതില്‍ മറ്റുശക്തികള്‍ക്ക് ഇടപെടേണ്ട കാര്യമില്ലെന്നുമാണ് ജയശങ്കര്‍ പ്രതികരിച്ചത്. പിന്നീട് അമേരിക്കയുടെ ഭാഗത്തുന്നിനും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല.

അതിനിടെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ചൈന നടത്തുന്നുവെന്ന വാര്‍ത്തകള്‍ വനന്നതിന് പിന്നാലെ ചൈനയ്ക്കെതിരെ അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ നിലപാട് എടുത്തിരുന്നു.

 

u s