മിഡില്‍ ഈസ്റ്റ് ആകാശപാത ശൂന്യം

വിമാനങ്ങളുടെ സഞ്ചാരദിശകള്‍ ട്രാക്ക് ചെയ്യുന്ന ഫ്ളൈറ്റ് റഡാര്‍ 24 എന്ന വെബ്സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് 'പശ്ചിമേഷ്യയുടെ ആകാശം നിലവില്‍ ശൂന്യമാണ്'.

author-image
Sneha SB
New Update
FLIGHT TRACK MIDDILE EAST

ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍  യുഎസ് ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണങ്ങള്‍ നടത്തി സംഘര്‍ഷത്തില്‍ നേരിട്ട് പങ്കാളികളാകുമ്പോള്‍ മധ്യേഷ്യയുടെ വ്യോമ പാതകള്‍ ഒഴിവാക്കുകയാണ് വിമാന കമ്പനികള്‍.വിമാനങ്ങളുടെ സഞ്ചാരദിശകള്‍ ട്രാക്ക് ചെയ്യുന്ന ഫ്ളൈറ്റ് റഡാര്‍ 24 എന്ന വെബ്സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് 'പശ്ചിമേഷ്യയുടെ ആകാശം നിലവില്‍ ശൂന്യമാണ്'.ഇസ്രയേലും ഇറാനും പരസ്പരമുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് വിമാനങ്ങള്‍ ഈ വ്യോമമേഖല ഒഴിവാക്കുന്നതെന്ന് ഫ്ളൈറ്റ് റഡാര്‍ എക്‌സിലൂടെ അറിയിച്ചു.ഇറാന്‍, ഇറാഖ്, സിറിയ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ വിമാനങ്ങള്‍ പറക്കുന്നില്ല. 
കാസ്പിയന്‍ കടലിന് മീതെയോ ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെയോ വ്യോമപാതയിലൂടെയാണ് വിമാനങ്ങള്‍ സഞ്ചരിക്കുന്നത്.ഇത് ചെലവേറിയ വ്യോമപാതയാണ്,ധാരളമായി ഇന്ധനം വേണ്ടിവരുന്നതും സമയനഷ്ടവും വിമാനക്കമ്പനികളെ വലയ്ക്കുന്നുണ്ട്.ജൂണ്‍ 13ന് ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയതിനുപിന്നാലെ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു.സംഘര്‍ഷ പ്രദേശങ്ങളില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കുന്ന രാജ്യങ്ങളുടെ വിമാനസര്‍വീസുകളാണ് ഇപ്പോള്‍ നിലവിലുളളത്.

conflict isreal iran