ട്രംപിനും യുഎസിനും പുല്ലുവില ; സെപ്റ്റംബറില്‍ ഇന്ത്യ 20% കൂടുതല്‍ എണ്ണ വാങ്ങിയെന്ന് റഷ്യ ; ഇന്ത്യയ്ക്ക് അധിക എസ്-400 കൂടി നല്‍കും

റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് കൂടുതല്‍ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കുമെന്നും റഷ്യയില്‍ നിന്നും ഉള്ള ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 2018 ല്‍ തന്നെ, 5.5 ബില്യണ്‍ ഡോളറിന് അഞ്ച് എസ്-400 പ്രതിരോധ സംവിധാനങ്ങള്‍ക്കായി ഇന്ത്യയും റഷ്യയും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കി

author-image
Biju
New Update
russia

മോസ്‌കോ : ആഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ ഇന്ത്യ വാങ്ങിയ അസംസ്‌കൃത എണ്ണയുടെ അളവ് 10-20 ശതമാനം വര്‍ദ്ധിച്ചതായി റഷ്യ. സെപ്റ്റംബര്‍ തുടക്കത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്നും 1.50 ലക്ഷം മുതല്‍ 3 ലക്ഷം ബാരല്‍ വരെ അധികമായി എണ്ണം വാങ്ങുന്നു എന്നാണ് റഷ്യ വ്യക്തമാക്കുന്നത്. എണ്ണ വിലയില്‍ റഷ്യ കൂടുതല്‍ കിഴിവുകള്‍ നല്‍കുന്നതോടെ ഇന്ത്യ വാങ്ങുന്ന എണ്ണയുടെ വിഹിതം ഇനിയും വര്‍ദ്ധിക്കും എന്നും റഷ്യ വ്യക്തമാക്കുന്നു.

റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് കൂടുതല്‍ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കുമെന്നും റഷ്യയില്‍ നിന്നും ഉള്ള ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 2018 ല്‍ തന്നെ, 5.5 ബില്യണ്‍ ഡോളറിന് അഞ്ച് എസ്-400 പ്രതിരോധ സംവിധാനങ്ങള്‍ക്കായി ഇന്ത്യയും റഷ്യയും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കി, അതില്‍ മൂന്ന് സിസ്റ്റങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചു, ബാക്കിയുള്ള രണ്ട് എസ്-400 സിസ്റ്റങ്ങള്‍ 2026 ലും 2027 ലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എസ് -400 സംബന്ധിച്ച് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഇതുമൂലം കൂടുതല്‍ കരാറുകള്‍ ഉണ്ടാകുമെന്നും റഷ്യയുടെ ഫെഡറല്‍ സര്‍വീസ് ഫോര്‍ മിലിട്ടറി ടെക്‌നിക്കല്‍ കോഓപ്പറേഷന്‍ മേധാവി ദിമിത്രി സുഗയേവ് വ്യക്തമാക്കി.

കൂടാതെ ക്രൂഡ് ഓയില്‍ വിലയില്‍ ഇന്ത്യയ്ക്ക് ബാരലിന് മൂന്നുമുതല്‍ നാല് ഡോളര്‍ വരെ കിഴിവ് നല്‍കും എന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലിന് കൂടുതല്‍ ഇളവ് ലഭിച്ചാല്‍, യുഎസിന്റെ താരിഫ് വര്‍ദ്ധനവില്‍ നിന്നുണ്ടാകുന്ന ഇന്ത്യയുടെ സാമ്പത്തിക സമ്മര്‍ദ്ദം ഒരു പരിധിവരെ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.