മസ്കിന്റെ മകൻ മൂക്കു തുടച്ചു, 145 വർഷം പഴക്കമുള്ള മേശ മാറ്റി ട്രംപ്

ജർമോഫോബിയ( എല്ലായിടത്തും രോഗാണുക്കൾ ഉണ്ടെന്ന ഭയം) എന്ന ആശങ്കയിൽ ആണ് ട്രംപ് ഇത് മാറ്റിയത് എന്ന് പറയപ്പെടുന്നു. 1880ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥർഫോർഡ് ബി.ഹെയ്‌സിന് സമ്മാനമായി നൽകിയതാണ് ഇത്

author-image
Rajesh T L
New Update
child

വാഷിങ്ടൺ : 145 വർഷം വൈറ്റ് ഹൗസിൽ ഉപയോഗിച്ചിരുന്ന മേശ, മസ്കിന്റെ മകൻ മൂക്കു തുടച്ചത് കണ്ടതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ ട്രംപ് മാറ്റി സ്ഥാപിച്ചു. ടെസ്‌ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോൺമസ്കിന്റെ ഇളയ മകനാണ് ട്രംപിൻറെ മേശയിൽ മൂക്കു തുടച്ചത്. ഇലോൺ മസ്‌കിന്റെ മകൻ എക്സ് എഇ എ-12 വൈറ്റ് ഹൗസിലെ ഓവൽ ഓഫിസ് സന്ദർശിച്ചപ്പോൾ ട്രംപിനൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മസ്‌കിന്റെ മകൻ മൂക്കിൽ വിരൽ വയ്ക്കുന്നതും തുടയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇതിനെ തുടർന്നാണ് ട്രംപ് മാറ്റിയതെന്ന് നിരീക്ഷകർ പറയുന്നു. ജർമോഫോബിയ( എല്ലായിടത്തും രോഗാണുക്കൾ ഉണ്ടെന്ന ഭയം) എന്ന ആശങ്കയിൽ ആണ് ട്രംപ് ഇത് മാറ്റിയത് എന്ന് പറയപ്പെടുന്നു.

145 വർഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്ക് 1880ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥർഫോർഡ് ബി.ഹെയ്‌സിന് സമ്മാനമായി നൽകിയതാണ് ഇത്. ഒക്കു മരത്തിന്റെ തടി കൊണ്ടാണ് മേശ നിർമ്മിച്ചിരിക്കുന്നത്. 1961 മുതൽ ജോൺ എഫ്.കെന്നഡി, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൻ, ബറാക് ഒബാമ, ജോ ബൈഡൻ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്നതാണ് മേശ.

america donald trump elone musk