കൊറോണ വൈറസിന്റെ പുതിയ വകഭേദം ചൈനയില്‍

'ബാറ്റ് വുമണ്‍' എന്നറിയപ്പെടുന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞയായ ഷി ഷെങ്ലിയുടെ നേതൃത്വത്തിലുള്ള വൈറോളജിസ്റ്റുകളുടെ സംഘമാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്.

author-image
Prana
New Update
nipah virus

വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള കൊറോണ വൈറസിന്റെ പുതിയ വകഭേദം ചൈനയില്‍ കണ്ടെത്തി. വൈറോളജിസ്റ്റ് ഷി ഷെങ്ലിയുടെ നേതൃത്വത്തിലുള്ള ചൈനീസ് ഗവേഷകരാണ് ആശങ്ക ഉയര്‍ത്തുന്ന പുതിയ വകഭേദം കണ്ടെത്തിയത്. സാര്‍സ് വൈറസിനോട് സാമ്യമുള്ള വൈറസിനെയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡിനു സമാനമായി, ACE2 റിസപ്റ്റര്‍ വഴി മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കാന്‍ പുതിയ വകഭേദത്തിനും കഴിയുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. മെര്‍സ് വൈറസ് ഉള്‍പ്പെടുന്ന മെര്‍ബെക്കോവൈറസ് ഉപവര്‍ഗ്ഗത്തില്‍ പെടുന്ന ഈ പുതിയ വൈറസ്, 'എച്ച്കെയു5-CoV-2' എന്നാണ് അറിയപ്പെടുന്നത്. ഹോംഗ്ങ്കോംഗിലെ ജപ്പാനീസ് പിപ്പിസ്ട്രെല്ലെ വവ്വാലുകളില്‍ നേരത്തെ എച്ച്കെയു5 കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പുതിയ വകഭേദം ആണ് ഇപ്പോള്‍ സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ അതിവേഗത്തില്‍ മനുഷ്യരിലേക്ക് പകരാന്‍ ഈ വെറസുകള്‍ക്ക് കഴിയുമെന്നാണ് വിവരം. എന്നാല്‍, മനുഷ്യകോശങ്ങളെ ബാധിക്കുന്നതിനുള്ള വൈറസിന്റെ നിലവിലെ കാര്യക്ഷമത കോവിഡ്-19 നേക്കാള്‍ കുറവാണെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.'ബാറ്റ് വുമണ്‍' എന്നറിയപ്പെടുന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞയായ ഷി ഷെങ്ലിയുടെ നേതൃത്വത്തിലുള്ള വൈറോളജിസ്റ്റുകളുടെ സംഘമാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. ചൈനീസ് ജേര്‍ണലായ സെല്‍ സയന്റിഫിക്കിലാണ് പുതിയ വൈറസിനെക്കുറിച്ചുളള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്

 

corona virus