/kalakaumudi/media/media_files/2025/04/21/afaazp994x4UkexpjnKh.jpg)
അമേരിക്ക: തന്റെ 70-ാം പിറന്നാളിന് ഭൂമിയിലേക്ക് തിരിച്ചെത്തി അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരി ഡോൺ പെറ്റിറ്റ്.220 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ചെലവഴിച്ചത്.
പെറ്റിറ്റും അദ്ദേഹത്തിൻ്റെ റഷ്യൻ സഹയാത്രികന്മാരുമായ അലക്‌സി ഒവ്‌ചിനിനും ഇവാൻ വാഗ്‌നറും ചേര്‍ന്ന് സഞ്ചരിച്ച
സോയൂസ് എംഎസ്-26 സ്‌പേസ് ക്യാപ്‌സ്യൂൾ ഞായറാഴ്ച പ്രാദേശിക സമയം 06:20 ന് (01:20 ജിഎംടി) കസാക്കിസ്ഥാൻ്റെ സ്റ്റെപ്പിയിൽ ഒരു പാരച്യൂട്ട് സഹായത്തോടെ ലാൻഡിംഗ് നടത്തി.
തന്റെ നാലാം മിഷനാണ് ഇപ്പോള്‍ പെറ്റിറ്റ് പൂര്‍ത്തിയാക്കി തിരിച്ചു വന്നത്. 590 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ചത്.
പെറ്റിറ്റും രണ്ട് റഷ്യൻ ബഹിരാകാശയാത്രികരും ഭൂമിയിലെ ജീവിതവുമായി പൊരുത്തപ്പെടാനായി കുറച്ചു നാള്‍ ചികിത്സയിലായിരിക്കും എന്ന് ഇതിവൃത്തങ്ങള്‍ അറിയിച്ചു. അതിനുശേഷം, പെറ്റിറ്റ് ടെക്സസിലെ ഹൂസ്റ്റണിലേക്കും, ഓവ്ചിനിനും വാഗ്നറും റഷ്യയുടെ പ്രധാന ബഹിരാകാശ
പരിശീലന കേന്ദ്രമായ മോസ്കോയ്ക്കടുത്തുള്ള സ്വിയോസ്ഡ്നി ഗൊറോഡോക്കിലേക്കും തിരിച്ചു പോകും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും തിരിച്ചു പോരുന്നതിനു മുമ്പ് ജപ്പാൻ ബഹിരാകാശയാത്രികനായ തകുയ ഒനിഷിക്ക് ബഹിരാകാശ നിലയത്തിന്റെ കമാൻഡ് ക്രൂ കൈമാറി.