കാലിഫോര്‍ണയയിലെ ഗോള്‍ഡ് വിന്‍ തിയേറ്ററില്‍ 97മത് ഓസ്‌കര്‍ നോമിനേഷന്‍

മികച്ച ചിത്രത്തിനായുള്ള ഓസ്‌കര്‍ അവാര്‍ഡ്‌സ് പ്രഥമ പരിഗണന പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ് പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതം പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, സൂര്യയുടെ കങ്കുവ, രണ്‍ദീപ് ഹൂഡയുടെ സ്വതന്ത്ര വീര്‍ സവര്‍ക്കര്‍, സന്തോഷ്(ഇന്ത്യയുകെ), ബാന്‍ഡ് ഓഫ് മഹാരാജാസ് എന്നീ ഇന്ത്യന്‍ സിനിമകള്‍.

author-image
Biju
New Update
hjjdfh

Oscar Nomination

കാലിഫോര്‍ണിയ: കാട്ടുതീ ഭീതിക്കിടയിലും ലോകസിനിമയുടെ ആഘോഷമായ ഓസ്‌കര്‍ നോമിനേഷനുകളുടെ പ്രഖ്യാപനം ഇന്ന് നടക്കും. കാലിഫോര്‍ണയയിലെ ഗോള്‍ഡ് വിന്‍ തിയേറ്ററില്‍ 97മത് ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപിക്കുമ്പോള്‍ മലയാളത്തിനും പ്രതീക്ഷയേറെയാണ്. 

മികച്ച ചിത്രത്തിനായുള്ള ഓസ്‌കര്‍ അവാര്‍ഡ്‌സ് പ്രഥമ പരിഗണന പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ് പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതം പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, സൂര്യയുടെ കങ്കുവ, രണ്‍ദീപ് ഹൂഡയുടെ സ്വതന്ത്ര വീര്‍ സവര്‍ക്കര്‍, സന്തോഷ്(ഇന്ത്യയുകെ), ബാന്‍ഡ് ഓഫ് മഹാരാജാസ് എന്നീ ഇന്ത്യന്‍ സിനിമകള്‍. 323 സിനിമകളാണ് മികച്ച ചിത്രത്തിനായുള്ള ഓസ്‌കര്‍ മത്സരത്തിനായി അപേക്ഷകള്‍ അയച്ചത്. അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 207 സിനിമകളില്‍ ആടുജീവിതവും തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി എട്ടിന് ഈ പട്ടികയിലെ സിനിമകളെ ഉള്‍പ്പെടുത്തി നോമിനേഷനായുള്ള വോട്ടിങ് ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഇന്നാണ്  ഓസ്‌കര്‍ നോമിനേഷന്‍സ് പ്രഖ്യാപിക്കുക.

207 സിനിമകളില്‍ നിന്നും വോട്ടിങിലൂടെ തിരഞ്ഞെടുക്കുപ്പെടുന്ന പത്ത് സിനിമകളാണ് മികച്ച ചിത്രത്തിനായുള്ള ഓസ്‌കര്‍ നോമിനേഷനിലേക്കു പരിഗണിക്കപ്പെടുന്നത്. മാത്രമല്ല ഈ വിഭാഗത്തില്‍ പ്രഥമ പരിഗണനപ്പട്ടികയില്‍ തിരഞ്ഞെടുക്കപ്പെടുന്നതു തന്നെ ആടുജീവിതത്തെ സംബന്ധിച്ചടത്തോളം അഭിമാനകരമായ നേട്ടമാണ്. പൊതുവായ പ്രവേശനത്തിനപ്പുറം അധിക യോഗ്യതാ ആവശ്യകതള്‍ കൂടി പരിഗണിച്ചതിനു ശേഷമാണ്  പ്രഥമ പരിഗണനപ്പട്ടികയില്‍ ഒരു സിനിമയ്ക്ക് ഇടംപിടിക്കാനാകൂ.

97-ാമത് അക്കാദമി അവാര്‍ഡുകള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള പരിഗണിക്കപ്പെടുന്നതിന്, സിനിമകള്‍ പൊതു പ്രവേശനത്തിന് യോഗ്യമായിരിക്കണം കൂടാതെ ഒരു രഹസ്യാത്മക അക്കാദമി റെപ്രസന്റേഷന്‍ ആന്‍ഡ് ഇന്‍ക്ലൂഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് എന്‍ട്രി ഫോം സമര്‍പ്പിച്ചിരിക്കണം. തിയറ്റര്‍ യോഗ്യതാ ആവശ്യകതയ്ക്ക് പുറമേ ആവശ്യമായ നാല് മാനദണ്ഡങ്ങളില്‍ രണ്ടെണ്ണം അവര്‍ പാലിച്ചിരിക്കണം.

കഴിഞ്ഞ വര്‍ഷം 265 സിനിമകളായിരുന്നു മികച്ച ചിത്രത്തിനായുള്ള പ്രഥമ പരിഗണനപ്പട്ടികയില്‍ ഇടംപിടിച്ചത്.

നേരത്തെ അക്കാദമി പുറത്തിറക്കിയ ഓസ്‌കര്‍ ഷോര്‍ട്ട്‌ലിസ്റ്റില്‍ വിദേശ ചിത്രത്തിനുള്ള മത്സര വിഭാഗത്തില്‍ ആടുജീവിതത്തിനും ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ 'ലാപതാ ലേഡീസിനും ഇടംനേടാനായിരുന്നില്ല. യുകെയുടെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രം 'സന്തോഷ്' ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചു. അതേസമയം ഗുനീത് മോങ്ക നിര്‍മിച്ച 'അനുജ' ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുനീത് മോങ്കയുടെ നിര്‍മാണത്തില്‍ ഇതിനു മുമ്പ് നിര്‍മിച്ച രണ്ട് ഡോക്യുമെന്ററികള്‍ ഓസ്‌കര്‍ പുരസ്‌കാരം നേടിയിരുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 സിനിമകളാണ് ഓസ്‌കര്‍ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട സിനിമകള്‍. വിദേശ ചിത്രങ്ങള്‍ കൂടാതെ, ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം, മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ്, മ്യൂസിക് ഒറിജിനല്‍ സ്‌കോര്‍ തുടങ്ങി പത്ത് വിഭാഗങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ ചുരുക്കപ്പട്ടികയും അക്കാദമി പുറത്തുവിട്ടു. മികച്ച ഒറിജിനല്‍ ഗാനത്തിനും മികച്ച ഒറിജിനല്‍ സ്‌കോറിനുമുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഇടംനേടിയ ബ്ലെസിയുടെ ആടുജീവിതവും ഒരു വിഭാഗത്തിലും ഇടംപിടിച്ചില്ല.

Oscar Entry